വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില അനുവദിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡല്ഹി: 2024-25 സീസണിൽ 14 ഖാരിഫ് വിളകൾക്ക് (നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

‘മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള് എടുത്തിട്ടുണ്ട്. കര്ഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ് ആരംഭിക്കുകയാണ്.

അതിനായി 14 വിളകള്ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇതിൽ മുൻപത്തേക്കാള് 117 രൂപ വര്ധനവുണ്ട്’, അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൂന്നാം മോദി സര്ക്കാര് കര്ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തീരുമാനത്തോടെ കര്ഷകര്ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കും.

മുൻ സീസണുകളേക്കാള് 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.

X
Top