എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

മെയില്‍ റെവന്യു മിച്ചം നേടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വ്യാവസായിക മേഖല തളരുമ്പോഴും കേന്ദ്ര സർക്കാരിന്റെ ധന സ്ഥിതി മെച്ചപ്പെടുന്നു. റിസർവ് ബാങ്കില്‍ നിന്നും ലഭിച്ച 2.56 ലക്ഷം കോടി രൂപയുടെ ലാഭവിഹിതത്തിന്റെ കരുത്തില്‍ മേയില്‍ കേന്ദ്ര സർക്കാർ റെവന്യു മിച്ചത്തിലായി.

സർക്കാരിന്റെ ചെലവുകളേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമ്ബോഴാണ് ധന മിച്ചം നേടുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ 13,163 കോടി രൂപയുടെ ധന കമ്മിയാണ് രേഖപ്പെടുത്തിയത്. നടപ്പുസാമ്പത്തിക വർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 0.8 ശതമാനം മാത്രമാണിത്.

റിസർവ് ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ നികുതി ഇതര വരുമാനമായി ലഭിച്ച ലാഹവിഹിതമാണ് ധന കമ്മി ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത്.

ഇതോടെ ഇത്തവണ കേന്ദ്ര സർക്കാരിന്റെ ധനകമ്മി പ്രതീക്ഷിച്ചതിലും 0.4 ശതമാനം കുറവായിരിക്കുമെന്ന് വിലയിരുത്തുന്നു.

ചരക്ക് സേവന നികുതി, പ്രത്യക്ഷ നികുതി ഇനത്തിലും റെക്കാഡ് വരുമാനമാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്.

X
Top