ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

6,384 കോടി രൂപ നികുതി കേസിൽ ഡെൽറ്റ കോർപ്പറേഷന് ഇടക്കാല ഇളവ് നൽകി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത : 6,384 കോടി രൂപയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഡിമാൻഡ് കേസിൽ കാസിനോ സ്ഥാപനമായ ഡെൽറ്റ കോർപ്പറേഷന്റെ ഡെൽറ്റടെക് ഗെയിമിംഗ് ലിമിറ്റഡിന് കൽക്കട്ട ഹൈക്കോടതി ഇടക്കാല ഇളവ് അനുവദിച്ചതായി കമ്പനി അറിയിച്ചു.

“ഹൈക്കോടതി ഡിജിഎലിന് ഇടക്കാലാശ്വാസം അനുവദിച്ചു, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അനുമതിയില്ലാതെ മേൽപ്പറഞ്ഞ ആവശ്യത്തിനുള്ള കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട് ടാക്സ് അതോറിറ്റി പുറപ്പെടുവിച്ച ഒരു ഉത്തരവിനും ഒരു ഫലവും നൽകരുതെന്ന് നിർദ്ദേശിച്ചു,” കാസിനോ ഓപ്പറേറ്റർ എക്സ്ചേഞ്ചുകളെ അറിയിച്ചു.

ഒക്‌ടോബർ 14 ന്, കൊൽക്കത്തയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിൽ നിന്ന് 2023 ഒക്‌ടോബർ 13 ന് ഡെൽറ്റാടെക്കിന് 6,384 കോടി രൂപയുടെ ജിഎസ്‌ടി കുറവ് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു.

ഗെയിമിംഗ് കമ്പനിക്ക് 2018 ജനുവരി മുതൽ നവംബർ 2022 വരെയുള്ള കാലയളവിൽ 6,237 കോടി രൂപയുടെ ടാക്സ് പേയ്‌മെന്റ് ഷോർട്ട് നോട്ടീസ് ലഭിച്ചു, 2017 ജൂലൈ മുതൽ 2022 ഒക്ടോബർ വരെ 148 കോടി രൂപയുടെ കുറവുണ്ടായതായി പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബറിൽ 11 ന് ,140 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാൻ ഡെൽറ്റ കോർപ്പറേഷന് നോട്ടീസ് ലഭിച്ചു. ഡെൽറ്റ കോർപ്പറേഷനും അതിന്റെ രണ്ട് യൂണിറ്റുകൾക്കും 2017 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ 5,683 കോടി രൂപ അധിക നികുതി കുറവുണ്ടായതായി സൂചന ലഭിച്ചിരുന്നു.

ഗെയിമിംഗ് കമ്പനികൾ ശേഖരിക്കുന്ന പണത്തിന് 28 ശതമാനം നികുതി ചുമത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. അന്ന് ഓഹരിക്ക് അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായിരുന്നു. ഏകദേശം 4 ബില്യൺ ഡോളറിന്റെ വരാനിരിക്കുന്ന നിക്ഷേപങ്ങൾക്ക് തിരിച്ചടിയായതിനാൽ 28 ശതമാനം ഗെയിമിംഗ് ടാക്‌സ് പുനഃപരിശോധിക്കണമെന്ന് ആഗോള നിക്ഷേപകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടപ്പോൾ, നികുതിയെക്കുറിച്ച് വിശകലനങ്ങൾ ആവശ്യമില്ലെന്ന് രാജ്യത്തെ റവന്യൂ സെക്രട്ടറി പറഞ്ഞിരുന്നു.

X
Top