100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ക്രോംപ്ടണുമായുള്ള ലയനത്തിനെതിരെ ബട്ടർഫ്ലൈ ഗാന്ധിമതി പൊതു ഓഹരി ഉടമകൾ

ഹൈദരാബാദ്: ബട്ടർഫ്ലൈ ഗാന്ധിമതിയുടെ പൊതു ഓഹരി ഉടമകൾ ഇരു കമ്പനികളും തമ്മിലുള്ള ലയനത്തിനെതിരെ കനത്ത രീതിയിൽ വോട്ട് ചെയ്തതായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് പ്രഖ്യാപിച്ചു.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്‌ട്രിക്കൽസ് ചെന്നൈ ആസ്ഥാനമായുള്ള ബട്ടർഫ്ലൈ ഗാന്ധിമതിയുടെ നിയന്ത്രണ ഓഹരികൾ ഏറ്റെടുത്ത് ഏകദേശം ഒരു വർഷത്തിന് ശേഷം മാർച്ച് 25ന് സ്ഥാപനവുമായുള്ള ലയന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ബട്ടർഫ്‌ളൈയുടെ പബ്ലിക് ഷെയർഹോൾഡർമാർക്ക് ബട്ടർഫ്‌ളൈയിൽ ഉള്ള ഓരോ അഞ്ച് ഷെയറുകളിലും ക്രോംപ്ടണിന്റെ 22 ഇക്വിറ്റി ഷെയറുകൾ ലഭിക്കുമെന്ന് കമ്പനികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലയന അനുപാതം അനുസരിച്ച്, ബട്ടർഫ്ലൈ ഓഹരി ഉടമകൾ 7 ശതമാനം പ്രീമിയത്തിൽ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും അവർ ലയനത്തിനെതിരെ വോട്ട് ചെയ്തു.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന്റെ ഓഹരികൾ ഒക്ടോബർ 30 ന് എൻഎസ്ഇയിൽ 283.90 രൂപയിൽ ക്ലോസ് ചെയ്തപ്പോൾ ബട്ടർഫ്ലൈ ഗാന്ധിമതി 1,160.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ക്രോംപ്ടൺ നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, ബട്ടർഫ്ലൈയുടെ സ്ഥാപനേതര പൊതു നിക്ഷേപകർ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 17.12 ലക്ഷം ആയിരുന്നു, ഇതിൽ 16.62 ലക്ഷം വോട്ടുകൾ ലയനത്തിനെതിരായിരുന്നു. ഇത് ആകെ പോൾ ചെയ്തതിന്റെ 97.04 ശതമാനമാണ്.

സ്ഥാപനപരമായ പൊതു നിക്ഷേപകർ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 11.59 ലക്ഷമായിരുന്നപ്പോൾ ഇതിൽ 4.30 ലക്ഷം വോട്ടുകളും എതിരായി. ഇത് ആകെ പോൾ ചെയ്തതിന്റെ 37.15 ശതമാനമായിരുന്നു.

മൊത്തത്തിൽ, പൊതു നിക്ഷേപകർ ആകെ 28.82 ലക്ഷം വോട്ടുകൾ ച്യ്തപ്പോൾ അതിൽ 20.93 ലക്ഷം വോട്ടുകൾ ലയനത്തിനെതിരെ ആയിരുന്നു.

സെബിയുടെ നിയന്ത്രണങ്ങൾ അനുസരിച്ച്, പൊതു ഓഹരി ഉടമകൾ നിർദ്ദേശത്തിന് അനുകൂലമായി നൽകിയ വോട്ടുകൾ അതിനെതിരെ രേഖപ്പെടുത്തിയ വോട്ടിന്റെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ക്രമീകരണത്തിന്റെ സ്കീം നടപ്പാക്കാനാകു.

X
Top