സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ബോയിങ്ങിന്റെ ‘ചിറകരിഞ്ഞ്’ അഹമ്മദാബാദ് ദുരന്തം

കൊച്ചി: വിമാന നിർമാണ കമ്പനി ബോയിങ്ങിന്റെ പുതിയ സിഇഒ കെല്ലി ഓർട്ട്ബെർഗ്, കമ്പനിയുടെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചു പിടിക്കുന്നതിൽ ഏതാണ്ട് വിജയത്തിനരികിൽ നിൽക്കുമ്പോഴാണ് അഹമ്മദാബാദ് ദുരന്തം കമ്പനിയുടെ ചിറകരിഞ്ഞത്.

അടുത്ത ആഴ്ച ആരംഭിക്കുന്ന പാരിസ് എയർ ഷോയിൽ പങ്കെടുക്കാൻ ബോയിങ് യാത്രാ വിമാന വിഭാഗം തലവൻ സ്റ്റെഫാനി പോപ്പിനൊപ്പം തയാറെടുക്കുമ്പോഴാണ് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബി-787 ഡ്രീംലൈനർ തകർന്നത്. അതോടെ ഓർട്ട്ബെർഗും, പോപ്പും യാത്ര ഉപേക്ഷിച്ചു.

300ൽ അധികം ഓർഡറുകൾ നേടിയെടുക്കുക, ബി – 737 ന്റെ നിർമാണം വേഗത്തിലാക്കാനുള്ള നടപടികൾ നടപ്പാക്കുക തുടങ്ങിയ നേട്ടങ്ങൾ കൊയ്ത ഒരു മാസത്തിനു ശേഷമാണ് ഓർട്ട്ബെർഗ് പാരിസ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങിയത്.

ഈ ഘട്ടത്തിൽ കമ്പനി കൂടുതൽ ശ്രദ്ധ നൽകേണ്ടത് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും എയർ ഇന്ത്യക്കൊപ്പം നിൽക്കുന്നതിനുമാണ് എന്ന തന്റെ നിലപാടും ഓർട്ട്ബെർഗ് ജീവനക്കാരോട് വ്യക്തമാക്കി.

‘‘സുരക്ഷയ്ക്ക് നൽകുന്ന പ്രാധാന്യമാണ് നമ്മുടെ വ്യവസായത്തിന്റെ അടിത്തറ. കമ്പനി അന്വേഷണവുമായി പൂർണമായി സഹകരിക്കും. എങ്ങനെയാണ് അപകടം ഉണ്ടായെതെന്നു കണ്ടെത്തും. ബോയിങ് ടീം ഇന്ത്യയിലേക്ക് തിരിക്കാൻ തയാറായിക്കഴിഞ്ഞു’’– അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ ബോയിങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനം ഏറ്റെടുത്ത ഓർട്ട്ബെർഗ് , കമ്പനി നേരിടുന്ന ഉൽപാദന, സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കിണഞ്ഞു ശ്രമിക്കുകയാണ്.

അപകടം കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കില്ലങ്കിലും, അപകടത്തെക്കുറിച്ച് വ്യക്തത വരുന്നതുവരെ ബോയിങ്ങിന്റെ മൊത്തം പ്രവർത്തനത്തിന്റെ വേഗം കുറയാനുള്ള സാധ്യത വിദഗ്ധർ തള്ളുന്നില്ല.

അപകടത്തെ തുടർന്ന് ഓർഡറുകൾ വലിയതോതിൽ നഷ്ടപ്പെടുമെന്നും അവർ കരുതുന്നില്ല. ബോയിങ്ങിന് ഇപ്പോഴും ധാരാളം ഓർഡറുകൾ ഉണ്ട്. നിർമാണം പൂർത്തിയാക്കി വിമാനം കൈമാറാൻ വർഷങ്ങൾ എടുക്കും എന്നതുകൊണ്ട് എയർലൈൻ കമ്പനികൾ തുടർന്നും ഓർഡറുകൾ കൊടുക്കാൻ തന്നെയാണ് സാധ്യത.

ഡ്രീംലൈനറിനു മാത്രം ഇപ്പോൾ 900ൽ അധികം ഓർഡറുകൾ ഉണ്ടെന്ന് ബോയിങ് വെബ്സൈറ്റ് പറയുന്നു.

X
Top