കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

2022 കോംപിറ്റീഷന്‍ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: കമ്പനി നിയമത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ വരുത്തിയേക്കാവുന്ന ബില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കമ്പനികള്‍ തമ്മിലുള്ള ലയനം, ഏറ്റെടുക്കല്‍ എന്നിവ നടക്കുമ്പോള്‍ പരിശോധന ഫലപ്രദമാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും (എം ആന്റ് എ)വേഗത്തില്‍ അംഗീകാരം നല്‍കുക, വ്യവഹാരങ്ങള്‍ കുറയ്ക്കുക. അന്വേഷണ സമയത്ത് വിവരങ്ങള്‍ നല്‍കുന്ന കക്ഷികളെ പ്രോത്സാഹിപ്പിക്കുക, വിവരങ്ങള്‍ നല്‍കുമ്പോള്‍ പകരമായി പിഴ ഈടാക്കുന്നത് കുറയ്ക്കുക എന്നിവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

ഇതിനായി 2022 കോംപിറ്റീഷന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ബില്‍ അനുശാസിക്കുന്നു. മാത്രമല്ല, മത്സരം തടസ്സപ്പെടുത്തുക, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ ഒരു കോടി രൂപയില്‍ നിന്ന് 5 കോടി രൂപയാക്കണമെന്നും ബില്‍ നിര്‍ദ്ദേശിച്ചു. വിപണികളുടെ ഗണ്യമായ വളര്‍ച്ചയും നൂതന ബിസിനസ്സ് മോഡലുകളുടെ ആവിര്‍ഭാവവും കാരണം 2002 കോമ്പറ്റീഷന്‍ ആക്റ്റ് ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്ന്് ബില്‍ പറയുന്നു.

ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാതൃകാപരമായ മാറ്റമാണ് ബില്‍ നിര്‍ഷ്‌ക്കര്‍ഷിക്കുന്നത്. ഓഗസ്റ്റ് 5 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ഓഗസ്റ്റ് 8 മുതല്‍ ഓഗസ്റ്റ് 12 വരെയുള്ള ആഴ്ചയില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടും.

X
Top