പുതു സമ്പദ്‍വർഷത്തിൽ കേരളത്തിന് ജിഎസ്ടി വരുമാനക്കുതിപ്പ്നിര്‍മാണ മേഖലയില്‍ നേരിയ മാന്ദ്യംഇന്ത്യ-ഇയു വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കുംനഗരവികസനം: 1000 കോടി ഡോള‌ര്‍ നിക്ഷേപിക്കാൻ എഡിബിജിഎസ്ടി പിരിവ് തുടർച്ചയായ രണ്ടാം മാസവും 2 ലക്ഷം കോടി കടന്നു

വാഹനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിന് തുടക്കമായി

ന്ത്യയില് നിര്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ്ടെസ്റ്റ് എന്ന ആശയം യാഥാര്ഥ്യമാകുന്നു. ഭാരത് എന്ക്യാപ് ക്രാഷ്ടെസ്റ്റ് എന്ന പേരില് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച ഇടിപരീക്ഷ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി ഉദ്ഘാടനം ചെയ്തു.

സര്ക്കാര് മാസങ്ങള്ക്ക് മുമ്പ് ഈ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒക്ടോബര് ഒന്ന് മുതല് ഇത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഇത് ഓഗസ്റ്റ് 22-ലേക്ക് മാറ്റുകയായിരുന്നു.

ഭാരത് എന്ക്യാപ് ക്രാഷ്ടെസ്റ്റ് അനുസരിച്ച് വാഹന നിര്മാതാക്കള്ക്ക് യാത്രാവാഹനങ്ങള് സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന് സാധിക്കും. ഇടിപരീക്ഷ ഉള്പ്പെടെയുള്ള പരിശോധനയുടെ അടിസ്ഥാനത്തില് കുട്ടികള്ക്ക് ഉറപ്പാക്കുന്ന സുരക്ഷ, മുതിര്ന്നവര്ക്ക് ലഭിക്കുന്ന സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില് വാഹനത്തിന് കൃത്യമായി റേറ്റിങ്ങ് നല്കുമെന്നാണ് റിപ്പോര്ട്ട്.

സുരക്ഷ വിലയിരുത്തി വാഹനം തിരിഞ്ഞെടുക്കാന് ഇത് ഉപയോക്താക്കളെ സഹായിക്കുമെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നത്.

ഗ്ലോബൽ, ആസിയാന് തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില് വാഹനങ്ങള്ക്ക് സ്റ്റാര് റേറ്റിങ്ങ് നല്കി ഇന്ത്യയില് വില്ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

ഗ്ലോബൽ എന്-ക്യാപ് പ്രോട്ടോകോളുകള്ക്ക് സമാനമായിരിക്കും ഭാരത് എന്.സി.എ.പിയുടെ പ്രോട്ടോക്കോളുമെന്നാണ് റിപ്പോര്ട്ടുകള്. വാഹന നിര്മാതാക്കള്ക്ക് അവരുടെ ഇന്;-ഹൗസ് ടെസ്റ്റിങ്ങ് സൗകര്യങ്ങളില് പരീക്ഷിക്കാനുള്ള അനുമതി ഇതുവഴി ഉറപ്പാക്കുന്നുണ്ട്.

ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില് സ്റ്റാര് റേറ്റിങ്ങ് നല്കുന്നതിലൂടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയില് നിര്മിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്ധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ സംവിധാനം പ്രാബല്യത്തില് വരുത്തുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വാഹന നിര്മാതാക്കള് തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളും ഉറപ്പാക്കാന് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

വിദേശ രാജ്യങ്ങളില് നടക്കുന്നത് പോലെ വാഹനങ്ങളുടെ ഈടും കരുത്തും ഉറപ്പാക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റ് ഇന്ത്യയിലും നടത്തുമെന്ന് 2016-ല് സര്ക്കാര് വാഹന നിര്മാതാക്കളെ അറിയിച്ചിരുന്നു. ഇത് വാഹന നിര്മാതാക്കള് തന്നെ നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്, ഈ ആശയം പ്രാവര്ത്തികമാകാതെ പോകുകയായിരുന്നു.

ഇന്ത്യയിലെ വാഹനങ്ങളിലും ആഗോള സുരക്ഷ മാനദണ്ഡങ്ങള് പാലിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മുമ്പുതന്നെ നിലപാടെടുത്തിരുന്നു.

കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച ഭാരത് എന്ക്യാപ് ക്രാഷ്ടെസ്റ്റിനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര് നിര്മാതാക്കളായ മാരുതിയും ഏറ്റവും വലിയ എസ്.യു.വി. നിര്മാതാക്കളായ മഹീന്ദ്രയും മുന്നിര വാഹന നിര്മാതാക്കളായ ടൊയോട്ടയും സ്വീകരിച്ചിട്ടുള്ളത്.

ആഭ്യന്തര വാഹന വ്യവസായത്തിന്റെ ശക്തമായ ചുവടുവയ്പ്പ് എന്നാണ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. ദിശാബോധമുള്ള തീരുമാനമെന്ന് ടൊയോട്ടയും അഭിപ്രായപ്പെട്ടിരുന്നു.

X
Top