ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പണലഭ്യതയില്‍ ഏറ്റക്കുറച്ചില്‍: ആര്‍ബിഐയില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിന്റെ 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോയില്‍ വലിയ തുക നിക്ഷേപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു.

മാര്‍ച്ച് അവസാനം വരെ കമ്മിയിലായിരുന്ന ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ഈ മാസം ആദ്യം ഏകദേശം 2.7 ട്രില്യണ്‍ രൂപ (32.87 ബില്യണ്‍ ഡോളര്‍) മിച്ചമായി മാറിയിരുന്നു.

ഏപ്രില്‍ 6ന് ബാങ്കുകള്‍ വലിയ തുകകള്‍ ആര്‍ബിഐയില്‍ നിക്ഷേപിച്ചപ്പോള്‍ പണലഭ്യത ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. പക്ഷേ പിന്നീട് ക്രെഡിറ്റ് ഒഴുക്കും കറന്‍സി ചോര്‍ച്ചയും ഉണ്ടായി.

ഇത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുക്കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തി,’ പൊതുമേഖലാ ബാങ്കിലെ മുതിര്‍ന്ന ട്രഷറി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

X
Top