Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ബാങ്കിംഗ് സംവിധാനം പണകമ്മിയില്‍, 2024 സാമ്പത്തികവര്‍ഷത്തില്‍ ആദ്യം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക പണലഭ്യത പിന്‍വലിക്കലും നികുതി ഒഴുക്കും കാരണം രാജ്യത്തിന്റെ ബാങ്കിംഗ് സിസ്റ്റം പണ കമ്മിയിലായി. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ആദ്യമായാണ് പണലഭ്യത കമ്മിയാകുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 21 വരെ ബാങ്കിംഗ് പണലഭ്യത 23,600 കോടി രൂപയുടെ കുറവിലാണ്.

ഈ മാസം ആദ്യത്തില്‍ ബാങ്കിംഗ് സംവിധാനം 2.8 ലക്ഷം കോടി രൂപ മിച്ചം രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും മെയ് 19 നും ജൂലൈ 28 നും ഇടയില്‍. 10 ശതമാനം അധിക ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് അധികധനം ഇല്ലാതായി.

ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ കേന്ദ്രബാങ്കിലേയ്‌ക്കൊഴുകി.ഓഗസ്റ്റ് 12 മുതലാണ് ബാങ്കുകള്‍ ഇന്‍ക്രിമെന്റല്‍ കാഷ് റിസര്‍വ് റേഷ്യോ ((I-CRR) നിലനിര്‍ത്തി തുടങ്ങിയത്. അധിക പണലഭ്യത ആഗിരണം ചെയ്യുക എന്ന ലക്ഷ്യമായിരുന്നു നീക്കത്തിന് പിന്നില്‍.

2000 രൂപ കറന്‍സി തിരിച്ചുനല്‍കലിനെ തുടര്‍ന്നാണ് സംവിധാനം മിച്ച പണലഭ്യതയിലെത്തിയത്. എന്നാല്‍ ്അധികധനം പണപ്പെരുപ്പമുയര്‍ത്തുമെന്നതിനാല്‍ അത് ആഗിരണം ചെയ്യാന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചു. തുടര്‍ന്ന് ഇതിനായി ഐ-സിആര്‍ആര്‍ നിര്‍ബന്ധമാക്കുകയായിരുന്നു.

ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍ നിബന്ധന സെപ്തംബര്‍ 8 ന് അവലോകനത്തിന് വിധേയമാക്കും. പിടിച്ചെടുത്ത ഫണ്ടുകള്‍, ഉത്സവ സീസണിന് മുന്‍പ് ബാങ്കുകള്‍ക്ക് തിരികെ നല്‍കാനാണിത്.

X
Top