യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

2000 രൂപ നോട്ടുകളുടെ നിക്ഷേപം; ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത 2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ നിക്ഷേപിക്കപ്പെട്ടതോടെ ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉയര്‍ന്നു. മിച്ച പണലഭ്യത രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂലൈ 4 ന് അധിക പണലഭ്യത 2.3 ലക്ഷം കോടി രൂപയാണ്.

ജൂലൈ മൂന്നിന് റിസര്‍വ് ബാങ്ക് 2.22 ലക്ഷം കോടി രൂപയുടെ മിച്ച പണലഭ്യത ആഗിരണം ചെയ്തു. 2,000 രൂപ നോട്ടുകളില്‍ 76 ശതമാനം ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 30 വരെ ലഭിച്ച മൊത്തം 2,000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്.

ബാക്കി 13 ശതമാനം കൈമാറ്റം വഴി തിരിച്ചെത്തി. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് മെയ് 19 നാണ് കേന്ദ്രബാങ്ക് പ്രഖ്യാപിക്കുന്നത്. 2000 രൂപയുടെ മൊത്തം മൂല്യം അന്ന് 3.56 ലക്ഷം കോടി രൂപയാണ്.

അതേസമയം ജൂണ്‍ 30 ലെ കണക്കനുസരിച്ച് 2000 രൂപയുടെ സര്‍ക്കുലേഷന്‍ 0.84 ലക്ഷം കോടിരൂപയായി കുറഞ്ഞു.

X
Top