പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

2000 രൂപ നോട്ടുകളുടെ നിക്ഷേപം; ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത 2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ നിക്ഷേപിക്കപ്പെട്ടതോടെ ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉയര്‍ന്നു. മിച്ച പണലഭ്യത രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂലൈ 4 ന് അധിക പണലഭ്യത 2.3 ലക്ഷം കോടി രൂപയാണ്.

ജൂലൈ മൂന്നിന് റിസര്‍വ് ബാങ്ക് 2.22 ലക്ഷം കോടി രൂപയുടെ മിച്ച പണലഭ്യത ആഗിരണം ചെയ്തു. 2,000 രൂപ നോട്ടുകളില്‍ 76 ശതമാനം ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 30 വരെ ലഭിച്ച മൊത്തം 2,000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്.

ബാക്കി 13 ശതമാനം കൈമാറ്റം വഴി തിരിച്ചെത്തി. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് മെയ് 19 നാണ് കേന്ദ്രബാങ്ക് പ്രഖ്യാപിക്കുന്നത്. 2000 രൂപയുടെ മൊത്തം മൂല്യം അന്ന് 3.56 ലക്ഷം കോടി രൂപയാണ്.

അതേസമയം ജൂണ്‍ 30 ലെ കണക്കനുസരിച്ച് 2000 രൂപയുടെ സര്‍ക്കുലേഷന്‍ 0.84 ലക്ഷം കോടിരൂപയായി കുറഞ്ഞു.

X
Top