ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

ബാങ്കുകളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കുന്നു

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനയിലൂടെ 10,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ അഞ്ച് മുൻനിര പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണല്‍ ഇൻവെസ്‌റ്റ്മെന്റ്, ഓഫർ ഫോർ സെയില്‍ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കുന്നത്.

നടപ്പുസാമ്പത്തിക വർഷം മുതല്‍ രണ്ട് ഘട്ടങ്ങളായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ബാങ്കുകളില്‍ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഓഫർ ഫോർ സെയില്‍ നടത്തുന്നത്.

ആഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയർത്തണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ നിബന്ധന പാലിക്കാനാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയില്‍ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കില്‍ 98.25 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ 96.38 ശതമാനവും യൂകോ ബാങ്കില്‍ 95.39 ശതമാനവും സെൻട്രല്‍ ബാങ്കില്‍ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പകരം പൊതു മേഖല ബാങ്കുകളെ പ്രൊഫഷണലൈസ് ചെയ്ത് ലാഭക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികളാണ് നടക്കുന്നത്.

ബി.പി.സി.എല്‍ ഉള്‍പ്പെടെയുള്ള വമ്പൻ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാൻ നടത്തിയ നടപടിക്രമങ്ങള്‍ പരാജയപ്പെട്ടതാണ് നയ സമീപനത്തില്‍ മാറ്റം വരുത്താൻ കാരണം.

X
Top