നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വൊഡഫോണ്‍ ഐഡിയയ്ക്ക് എജിആര്‍ കുടിശ്ശികയില്‍ ഇളവ്; തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയും, പിഎംഒയും ധനമന്ത്രാലയവും-കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി:  ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) കുടിശ്ശികയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് ഇളവ് നല്‍കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനകാര്യ മന്ത്രാലയം, ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) എന്നിവര്‍ കൂട്ടായി തീരുമാനിക്കും. കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍ പറഞ്ഞു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാറിന് നല്‍കേണ്ട നിയമപരമായ തുകയാണ് ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍). ടെലികോം, നോണ്‍ ടെലികോം സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

വോഡഫോണ്‍ ഐഡിയ നല്‍കാനുള്ള തുകയുടെ വലിയ ഒരു ഭാഗം സര്‍ക്കാര്‍ ഇതിനകം ഇക്വിറ്റികളാക്കി മാറ്റിയിട്ടുണ്ടെന്നും ഇനിയൊരു സൗജന്യത്തിനുള്ള സാധ്യത വിരളമാണെന്നും മന്ത്രി പറഞ്ഞു. എങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റും കേന്ദ്രമന്ത്രി സിന്ദ്യയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയേക്കും.

നിലവില്‍ 83400 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയുടെ എജിആര്‍ കുടിശ്ശിക. ഇതില്‍ 18,000 കോടി രൂപ മാര്‍ച്ച് 2026 നകം അടച്ചുതീര്‍ക്കേണ്ടതുണ്ട്. സെപെക്ട്രം തുകയുള്‍പ്പടെ കമ്പനി സര്‍ക്കാറിന് നല്‍കാനുള്ളത് ഏകദേശം 2 ട്രില്യണ്‍ രൂപ വരും.

സര്‍ക്കാര്‍ 53083 കോടി രൂപയുടെ ബാധ്യത ഇതിനോടകം ഇക്വിറ്റികളാക്കി മാറ്റിയിട്ടുണ്ട്. 49 ശതമാനം പങ്കാളിത്തത്തോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയാണ് നിലവില്‍ സര്‍ക്കാര്‍.

X
Top