ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്

ഹൈദരാബാദ്: ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 600 മില്യണ്‍ ഡോളര്‍ പദ്ധതിയ്ക്ക് ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ അംഗീകാരം. ഈ വര്‍ഷം മാര്‍ച്ചില്‍ 229.19 ബില്യണ്‍ രൂപയുടെ ഇന്‍സെന്റീവ് കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയ്ക്കായി അനുവദിച്ചിരുന്നു.

ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് മേഖലില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഇതുവഴി ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കാമെന്നും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നും സര്‍ക്കാറുകള്‍ കരുതുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പാദനം ഇന്ത്യയില്‍ ഇരട്ടിയായി വളര്‍ന്നു. 2024 ല്‍ ഈ മേഖലയുടെ മൂല്യം 115 ബില്യണ്‍ ഡോളറാണ്. ഇതില്‍ മുഖ്യ പങ്കും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണമാണ്.

അതിന് നേതൃത്വം നല്‍കുന്നതാകട്ടെ ആപ്പിളും സാംസങ്ങും. നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. 2030 ഓടെ ഇലക്ട്രോണിക് രംഗത്തെ നിക്ഷേപം 500 ബില്യണ്‍ ഡോളറാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.

ഇതില്‍ 150 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക് ഉപകരണ രംഗത്തായിരിക്കും.

X
Top