നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഉടനടി ഒരു വീണ്ടെടുപ്പ് അസാധ്യം – വിദഗ്ധര്‍

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തിലായത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റീട്ടെയില്‍ റിസര്‍ച്ച് ഹെഡ്, ദീപക് ജസാനി നിരീക്ഷിച്ചു. മാര്‍ച്ചിന് ശേഷമുള്ള മോശം അവസ്ഥയിലാണ് ആഗോള വിപണികള്‍. തുടര്‍ച്ചയായ നിരക്ക് വര്‍ദ്ധന, ഡോളറിന്റെ ശക്തിപ്പെടലിലേയ്ക്കും മാന്ദ്യത്തിലേയ്ക്കും നയിച്ചു.

പ്രതിവാര ചാര്‍ട്ടില്‍ നിഫ്റ്റി, ബെയറിഷ് ഡാര്‍ക്ക് ക്ലൗഡ് പാറ്റേണാണ് രൂപപ്പെടുത്തിയിരിക്കുന്നത്, ജസാനി ചൂണ്ടിക്കാട്ടി. ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 18459-18555 ലെവലുകളിലായിരിക്കും സൂചിക പിന്തുണ തേടുക.

പ്രതിരോധം 18795 ലെവലില്‍. പണപ്പെരുപ്പം ലക്ഷ്യത്തിലൊതുക്കാനുള്ള തീവ്രശമത്തിലാണ് ആഗോള കേന്ദ്രബാങ്കുകളെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യുഎസ് ഫെഡ് ചെയര്‍ പവലിന്റെ പ്രസ്താവനയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത നിരക്ക് വര്‍ദ്ധനവും ഇതിന് തെളിവാണ്.

പ്രമുഖ യുഎസ് ടെക് കമ്പനിയായ ആക്‌സഞ്ച്വര്‍ വരുമാന അനുമാനം താഴ്ത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐടി ഓഹരികളുടെ പ്രകടനത്തെ ബാധിക്കും.

X
Top