ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ലോണ്‍ നല്‍കാന്‍ ആമസോണും ഫ്ലിപ്‌കാര്‍ട്ടും

ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ വിപണി അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് കമ്പനികൾ ഇനി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. ആമസോണും ഫ്ലിപ്‍കാർട്ടും ഇപ്പോൾ ധനകാര്യ സേവന മേഖലയിലേക്ക് വികസിപ്പിക്കുകയും പുതിയ ഉപഭോക്തൃ വായ്‌പാ സേവനങ്ങള്‍ ആരംഭിക്കാനും തയ്യാറെടുക്കുന്നു എന്നാണ് ദി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട്. മുമ്പ് ഈ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന പരമ്പരാഗത ബാങ്കുകളിൽ ഈ നീക്കം നേരിട്ട് സ്വാധീനം ചെലുത്തിയേക്കാം.

ചെറുകിട ബിസിനസുകൾക്ക് വായ്‌പ നൽകാൻ ആമസോൺ
ഈ വർഷം ആമസോൺ എൻബിഎഫ്‍സി (ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി) ആക്‌സിയോയെ ഏറ്റെടുത്തിരുന്നു. നിലവിൽ ബിഎൻപിഎല്ലിലും (buy-now, pay-later) വ്യക്തിഗത വായ്‌പകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആക്‌സിയോ, ചെറുകിട ബിസിനസുകൾക്ക് ക്രെഡിറ്റ് വാഗ്‌ദാനം ചെയ്യുന്നതിലും ക്യാഷ് മാനേജ്മെന്‍റ് പരിഹാരങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിലും വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിലെ ഡിജിറ്റൽ രീതിയിൽ സജീവമായ വ്യാപാരികൾക്കിടയിൽ വായ്പകൾക്കുള്ള ആവശ്യം അതിവേഗം വർധിച്ചതായി ആമസോണിലെ എമർജിംഗ് മാർക്കറ്റ്സ് പേയ്‌മെന്‍റ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് മഹേന്ദ്ര നെരുർക്കർ പറഞ്ഞു.

അതിനാൽ, അവരുടെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനും അവർക്ക് മികച്ച ധനസഹായം നൽകുന്നതിനും ആമസോൺ പ്രത്യേകം തയ്യാറാക്കിയ വായ്‌പാ നിർദ്ദേശങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഫ്ലിപ്‍കാർട്ട് അടുത്ത വർഷം പുതിയ ലോൺ പദ്ധതികൾ ആരംഭിക്കും
വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ട് 2025 മാർച്ചിൽ അവരുടെ എൻ‌ബി‌എഫ്‌സി യൂണിറ്റായ ഫ്ലിപ്‍കാർട്ട് ഫിനാൻസ് രജിസ്റ്റർ ചെയ്‌തു. ഇത് ആർ‌ബി‌ഐയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ഫ്ലിപ്‍കാർട്ട് രണ്ട് തരം പേ-ലേറ്റർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. പലിശ പൂജ്യം ശതമാനം- അതായത് പലിശയില്ലാത്ത ഇ‌എം‌ഐ വായ്പകൾ (3 മുതൽ 24 മാസം വരെ കാലാവധിയുള്ളത്), കൂടാതെ 18%-26% വാർഷിക പലിശ നിരക്കിൽ ഉപഭോക്തൃ ഡ്യൂറബിൾസ് വായ്‌പകൾ. പരമ്പരാഗത ബാങ്കുകൾ സാധാരണയായി അത്തരം വായ‌്പകൾക്ക് 12%-22% പലിശയാണ് ഈടാക്കുന്നത്. അടുത്ത വർഷം ഈ പുതിയ സാമ്പത്തിക ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് ഫ്ലിപ്‌കാർട്ട് പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ടാണ് ഈ വിപണി വളരുന്നത്?
2020 മാർച്ചിൽ 80 ബില്യൺ ഡോളറായിരുന്ന ഇന്ത്യയിലെ ഉപഭോക്തൃ വായ്‌പാ വിപണി 2025 മാർച്ചോടെ 212 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളർച്ച അടുത്തിടെ മന്ദഗതിയിലായെങ്കിലും, വിപണി ഇപ്പോഴും വലുതും ആകർഷകവുമാണ്.

ആമസോണിന്‍റെയും ഫ്ലിപ്‍കാർട്ടിന്‍റെയും ആപ്പുകൾ യുപിഐ പേയ്‌മെന്‍റുകൾക്കായുള്ള മികച്ച 10 പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുന്നു. ഈ വർഷം, ആർ‌ബി‌ഐ ഇരു കമ്പനികൾക്കും അവരുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങൾ വഴി നേരിട്ട് ഉപഭോക്താക്കൾക്ക് വായ്‌പ നൽകാൻ അനുവദിച്ചു.

ഇതിനർഥം വിദേശ ടെക് കമ്പനികൾക്ക് ഇപ്പോൾ നേരിട്ട് ധനകാര്യ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയും എന്നാണ്.

X
Top