സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

അഹമ്മദാബാദ് അപകടം: വിമാന ടിക്കറ്റ് നിരക്കുകൾ കൂടുമെന്ന് സൂചന

യർ ഇന്ത്യ വിമാന അപകടത്തോടെ ടിക്കറ്റ് നിരക്കുകൾ കൂടുമെന്ന് സൂചന. വിമാന കമ്പനികൾ കൂടുതൽ ഇൻഷുറൻസ് പ്രീമിയം തുക അടക്കേണ്ടി വന്നാൽ അത് ടിക്കറ്റ് നിരക്കിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഒപ്പം തന്നെ കമ്പനികൾ ഇനി കൂടുതൽ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനും ചെലവ് ചെയ്യേണ്ടി വരും.

യാത്രക്കാരുടെ എണ്ണം കുറഞ്ഞേക്കാമെന്ന സാധ്യത കൂടി കണക്കിലെടുത്താൽ അതും നിരക്ക് വർധനവിന് കാരണമാകും എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ ഇതിനകം തന്നെ ഈ വർഷത്തെ പോളിസികൾ പുതുക്കിയതിനാൽ പ്രീമിയങ്ങളിൽ ഉടനടി ആഘാതം കുറയുമെങ്കിലും, അടുത്ത ഘട്ടത്തിൽ പ്രീമിയങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇൻഷുറൻസ് പ്രീമിയം എയർലൈൻ ചെലവിന്റെ 1.5 % മുതൽ 2 % വരെയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസത്തെ അപകടത്തോടെ പ്രീമിയത്തിൽ 15 ശതമാനം വർധന വരുത്താനുള്ള ആലോചനയിലാണ് കമ്പനികളെന്ന് ഇൻഷുറൻസ് വിദഗ്ധനായ വിശ്വനാഥൻ ഒടാട്ട് പറഞ്ഞു.

സാധാരണ മൂന്ന് വർഷ ഇടവേളകളിലാണ് പ്രീമിയം പുതുക്കാറുള്ളത്. ആ കാലയളവിൽ എന്തെങ്കിലും അപകടമോ മറ്റോ സംഭവിക്കുകയാണെങ്കിൽ അടുത്ത തവണ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം ഉയർത്തും. ഈ ഇൻഷുറൻസ് തുക ഉപഭോക്താക്കളിൽ നിന്ന് തന്നെ ഈടാക്കാനായിരിക്കും വിമാന കമ്പനികൾ ശ്രമിക്കുകയെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ ക്ലെയിം ബാധ്യത സാധാരണയായി മറ്റ് വിദേശ ഇൻഷുറൻസ് കമ്പനികളിൽ റീഇൻഷുർ ചെയ്യുകയാണുള്ളത്. ക്ലെയിമുണ്ടായാൽ അതിന്റെ ബാധ്യത പങ്കിട്ട് വഹിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്.

അതായത് അഹമ്മദാബാദ് അപകടത്തിലെ ക്ലെയിം ആഗോളതലത്തിലുള്ള റീഇൻഷുറൻസ് കമ്പനികൾ വഹിക്കേണ്ടി വരും. അവർക്കുണ്ടാകുന്ന ഈ അധിക ചെലവ് ലോകമെങ്ങുമുള്ള വിമാനക്കമ്പനികളുടെ പ്രീമിയം ഉയർത്തുകയും ഫലത്തിൽ വിമാനയാത്ര ചെലവ് കുത്തനെ ഉയരുകയും ചെയ്യുമെന്ന് ഒടാട്ട് വിശദീകരിക്കുന്നു.

X
Top