8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

81.5 കോടി ഇന്ത്യാക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡല്ഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള് ഡാര്ക്ക് വെബ്ബില്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ pwn0001 ആണ് മോഷ്ടിച്ച വ്യക്തി വിവരങ്ങള് ഡാര്ക്ക് വെബ്ബില് പരസ്യമാക്കിയത്.

ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് കോവിഡ് 19 ടെസ്റ്റിങ് സമയത്ത് ശേഖരിച്ച വിവരങ്ങളാണ് ഇവയെന്നാണ് ഹാക്കര് അവകാശപ്പെടുന്നത്. എന്നാല് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് വ്യക്തമല്ല.

ആധാര്, പാസ് പോര്ട്ട് വിവരങ്ങള്, പേരുകള്, ഫോണ് നമ്പറുകള്, സ്ഥിരമായതും താല്കാലികമായതുമായ മേല്വിലാസങ്ങള് എന്നിവ ചോര്ന്ന വിവരങ്ങളിലുണ്ട്.
റിസെക്കൂരിറ്റി എന്ന അമേരിക്കന് സൈബര് സുരക്ഷാ സ്ഥാപനമാണ് വിവരച്ചോര്ച്ച കണ്ടെത്തിയത്.

ഒക്ടോബര് 9 നാണ് pwn0001 ഈ വ്യക്തിവിവരങ്ങള് പരസ്യമാക്കിയത്. ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള് അടങ്ങുന്ന ഒരു ലക്ഷത്തോളം ഫയലുകള് റിസെക്യൂരിറ്റി ഗവേഷകര് കണ്ടെത്തി. ഈ വിവരങ്ങള് ശരിയാണെന്ന് തെളിയ്ക്കാന് ‘വെരിഫൈ ആധാര്’ സംവിധാനം വഴി ചിലരുടെ വിവരങ്ങള് പരിശോധിക്കുകയും ചെയ്തു.

കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം ഓഫ് ഇന്ത്യ അധികൃതര് ഐസിഎംആറിനെ വിവരച്ചോര്ച്ച സംഭവിച്ച വിവരം അറിയിച്ചിട്ടുണ്ട്.

ഐസിഎംആര്, നാഷണല് ഇന്ഫോമാറ്റിക്സ് സെന്റര്, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലാണ് കോവിഡ് കാലത്ത് ശേഖരിച്ച വ്യക്തിവിവരങ്ങളുള്ളത്.

ഇതില് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

X
Top