Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

70 മെഗാഹെർട്സ് സ്പെക്ട്രത്തിനുള്ള ബിഎസ്എൻഎൽ ആവശ്യം നിരസിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ഡൽഹി: 5G സേവനങ്ങൾ ആരംഭിക്കുന്നതിനായി 3300 മെഗാഹെർട്സ് മുതൽ 3670 മെഗാഹെർട്സ് വരെയുള്ള മിഡ് ബാൻഡിൽ 70  മെഗാഹെർട്സ് സ്പെക്ട്രം റിസർവ് ചെയ്യണമെന്ന ബിഎസ്എൻഎൽന്റെ ആവശ്യം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നിരസിച്ചു. അതേസമയം, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (ഡിസിസി) അടുത്തിടെ അംഗീകരിച്ചതുപോലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ബാൻഡിൽ 40 മെഗാഹെർട്സ് ലഭിക്കും. ഇതുകൂടാതെ, ബിഎസ്എൻഎല്ലിന് 5G സേവനങ്ങൾക്കായി 600 MHz ബാൻഡിലും 400 MHz മില്ലിമീറ്റർ ബാൻഡിലും സ്പെക്ട്രം ലഭിക്കും.

ഉപകരണങ്ങളുടെ ഒരു ഇക്കോസിസ്റ്റം ഉള്ളതിനാൽ ആഗോളവൽക്കരിച്ച രീതി അനുസരിച്ച് ബാൻഡുകളിൽ സ്പെക്ട്രം നൽകണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ടെലികോം ഓപ്പറേറ്റർമാർ 5G യ്ക്ക് വേണ്ടി മിഡ്-ബാൻഡ് ഉപയോഗിക്കുന്നതിനാൽ, തങ്ങൾക്കും അത് വേണമെന്നായിരുന്നു ഓപ്പറേറ്ററുടെ ആവശ്യം. ഈ ആവശ്യം നടപ്പിലായില്ലെങ്കിൽ കമ്പനിക്ക് 5G സേവനങ്ങൾ ആരംഭിക്കുന്നത് ബുദ്ധിമുട്ടും ചെലവേറിയതുമായിരിക്കുമെന്ന് ബിഎസ്എൻഎൽ പറഞ്ഞു. സിഡിഒടിയും ടിസിഎസും പ്രാദേശികമായി വികസിപ്പിച്ച കോർ നെറ്റ്‌വർക്ക് സൊല്യൂഷൻ ഉപയോഗിച്ച് 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി പദ്ധതിയിടുന്നു.

X
Top