8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഐബിസിക്ക് കീഴില്‍ 6,571 കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് അവസാനത്തോടെ മൊത്തം 6,571 കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയകള്‍ (സിഐആര്‍പി) ആരംഭിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ഐബിസി) കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 4,515 അല്ലെങ്കില്‍ 69 ശതമാനം പൂര്‍ത്തിയായതായി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ (ഐബിബിഐ) അറിയിച്ചു.

ഇതുവരെ 678 കോര്‍പ്പറേറ്റ് കടം വാങ്ങിയവരെ രക്ഷപ്പെടുത്തിയപ്പോള്‍ 117 പേര്‍ 2022 ഡിസംബര്‍ വരെ 1,000 കോടിയിലധികം രൂപയുടെ ക്ലെയിമുകള്‍ സമ്മതിച്ചു. 102 പേര്‍ റെസല്യൂഷന്‍ പ്ലാനുകള്‍ നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 83 ശതമാനം വായ്പാദാതാക്കള്‍ വലിയ തോതില്‍ നഷ്ടം നേരിട്ടതായും റിപ്പോര്‍ട്ട് പറഞ്ഞു.

ആസ്തി മൂല്യത്തിലെ കുറവ് കാരണമാണിത്. ഇതില്‍ 68 ശതമാനവും ക്ലെയിമുകളുടെ അടിസ്ഥാനത്തിലാണ്. ഇതുവരെ ലിക്വിഡേഷന് ഓര്ഡറുകള് ലഭിച്ച 2,030 കോര്പ്പറേറ്റ് കടം വാങ്ങിയവരില്‍ 176 പേര് (2022 ഡിസംബര് വരെ 165, 2023 ജനുവരി-മാര്ച്ച് മാസങ്ങളില് 11) 1,000 കോടിയിലധികം രൂപയുടെ ക്ലെയിമുകള് അംഗീകരിച്ചു.

959 ഐബിസി കേസുകള്‍ അപ്പീല്‍ / തീര്‍പ്പാക്കിയപ്പോള്‍ 848 കേസുകള്‍ പിന്‍വലിച്ചതായും ഡാറ്റഎടുത്തുകാട്ടുന്നു.

ക്ലോസ് ചെയ്ത കേസുകളില്‍, പാപ്പരത്ത പരിഹാര പ്രക്രിയയില്‍ പ്രവേശിക്കുമ്പോള്‍ കോര്‍പ്പറേറ്റ് കടംവാങ്ങിയവരുടെ ് ലഭ്യമായ ആസ്തികള്‍ 2.65 ലക്ഷം കോടി രൂപയുടേതാണ്. 678 കേസുകളുടെ ലിക്വിഡേഷന്‍ മൂല്യം 1.70 ലക്ഷം കോടി രൂപ.

കടക്കാരുടെ മൊത്തം ക്ലെയിമുകള്‍ 8.99 ലക്ഷം കോടി രൂപയാണ്.

X
Top