ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിഴിഞ്ഞത്ത് സ്ഥലമേറ്റെടുക്കാൻ വേണ്ടത് 147 കോടി

തിരുവനന്തപുരം: തുറമുഖത്തോടു ചേർന്ന് 4.22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് 147 കോടി രൂപ അടിയന്തരമായി കണ്ടെത്തണം. വിഴിഞ്ഞത്തു നിന്ന് കണ്ടെയ്നറുകൾ ദേശീയപാതയിൽ എത്തുന്നയിടത്ത് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാനും വൻതുക വേണം.

വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 200 കോടിയും നിർമാണത്തിന് മുന്നോടിയായി കൊങ്കൺ റെയിൽ കോർപ്പറേഷന് 77 കോടിയും നൽകണം. 1200 കോടിയാണ് ഭൂഗർഭ റെയിൽവേ ലൈനിന്റെ നിർമാണച്ചെലവ്.

തുറമുഖനിർമാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാനവിഹിതമാണ്. തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽമാത്രമേ ലാഭവിഹിതം വിസിലിന് ലഭിക്കുകയുള്ളൂ.

അതുവരെ തിരിച്ചടവിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് ധനകാര്യസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്.

X
Top