Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്കെതിരെയുള്ള ട്രമ്പിന്റെ താരിഫ് യുദ്ധം തുടരുന്നു. ബ്രസീലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനവും ലിബിയ, ഇറാഖ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 30 ശതമാനവും ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റിന്റെ തീരുമാനം ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരും. ഇതോടെ ട്രമ്പിന്റെ താരിഫ് ക്യാമ്പയ്ന്‍ 22 രാഷ്ട്രങ്ങളിലേയ്ക്ക് നീണ്ടു.

ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം കത്തുകളയച്ച കാര്യം പ്രസിഡന്റ് സ്ഥിരീകരിച്ചു.

ഓഗസ്റ്റ് ഒന്നിനു തന്നെ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.ബ്രസീലിനെതിരെ കടുത്ത വിമര്‍ശനമാണ് ട്രമ്പ് നടത്തിയത്.

മുന്‍പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയെ വിചാരണ ചെയ്യാനുള്ള ബ്രസീലിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ ദുര്‍മന്ത്രവാദമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

X
Top