Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ലണ്ടന്‍: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് 50 ദിവസത്തെ സമയപരിധി നിശ്ചയിച്ച ഡൊണാള്‍ഡ് ട്രംപ് നടപടി എണ്ണ വിപണിയില്‍ അസ്ഥിരത സൃഷ്ടിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം വരുമെന്ന ആശങ്കള്‍ വില വര്‍ധിപ്പിച്ചെങ്കിലും യുദ്ധവിരാമത്തിനുള്ള സാധ്യത സംജാതമായതോടെ വിലയില്‍ നേരിയ ഇടിവുണ്ടായി. യുദ്ധം അവസാനിപ്പിച്ച് റഷ്യ ഉപരോധങ്ങളൊഴിവാക്കുമെന്നാണ് വ്യാപാരികള്‍ വിശ്വസിക്കുന്നത്.

ഇതോടെ വിതരണ ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഓയില്‍ 69 ഡോളറിലും ഡബ്ല്യുടിഐ 66.80 ഡോളറിലുമാാണുള്ളത്. റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധവും ട്രമ്പിന്റെ വ്യാപാര നയങ്ങളുമാണ് എണ്ണവിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രമ്പ് ഏര്‍പ്പെടുത്തിയ തീരുവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കുമെന്ന് വിപണി ഭയക്കുന്നു. ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും താറുമാറാകാം. അതേസമയം ഹ്രസ്വകാലത്തില്‍ ക്രൂഡ് ഓയില്‍ ഡിമാന്റ് സ്ഥിരത പുലര്‍ത്തുന്നുണ്ട്.

മൂന്നാംപാദത്തില്‍ ശക്തമായ ഡിമാന്റാണ് ഒപെക് പ്രതീക്ഷിക്കുന്നത്.2025 രണ്ടാംപാദത്തില്‍ എണ്ണവിലയില്‍ മുന്നേറ്റം ഗോള്‍ഡ്മാന്‍ സാക്ക്‌സ് പ്രവചിച്ചു.

X
Top