ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

എച്ച്ഡിബി ലിസ്റ്റിംഗ് തിരിച്ചടി: ഐപിഒയ്‌ക്കൊരുങ്ങുന്ന ഓഹരികളുടെ വിലയിടിഞ്ഞു

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്ന കമ്പനികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ തിരിച്ചടി. മൂല്യനിര്‍ണ്ണയത്തെ സാധൂകരിക്കാത്ത പ്രവര്‍ത്തന ഫലങ്ങളാണ് കാരണം. എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് ലിസ്റ്റിംഗില്‍ നേരിട്ട നഷ്ടവും ഐപിഒ ഓഹരികളെ ബാധിച്ചു.

ഗ്രേമാര്‍ക്കറ്റ് വിലയേക്കാള്‍ 40 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്യാന്‍ എച്ച്ഡിബി നിര്‍ബന്ധിതരായിരുന്നു. ഐപിഒയ്‌ക്കൊരുങ്ങുന്ന ഓഹരികളില്‍ കനത്ത നഷ്ടം നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിനാണ്. ഇവരുടെ ഓഹരിവിലയില്‍ 21 ശതമാനം കുറവുണ്ടായി.

ടാറ്റ കാപിറ്റല്‍ 14 ശതമാനവും എന്‍എസ്ഇ 6 ശതമാനവും ഹീറോ ഫിന്‍കോര്‍പ്പ് 9 ശതമാനവും വിക്രം സോളാര്‍ 21 ശതമാനവും ഇടിവ് നേരിടുന്നുണ്ട്. ബിസിനസ് മോഡലിനെയും ദീര്‍ഘകാല സാധ്യതകളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ വിദഗ്ധര്‍ ചില്ലറ നിക്ഷേപകരെ ഉപദേശിക്കുന്നു.

പ്രത്യേകിച്ചും നിലവിലെ പ്രവണതകളുടെ വെളിച്ചത്തില്‍. ശരിയായ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികളിലെ നിക്ഷേപം അപകടസാധ്യതയേറിയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

X
Top