ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വോഡഫോൺ ത്രീ യുകെയുമായി ലയന ചർച്ചയിലെന്ന് റിപ്പോർട്ട്

മുംബൈ: വോഡഫോൺ യൂകെയെ ത്രീ യുകെയുടെ ഉടമയായ സികെ ഹച്ചിസണുമായി ലയിപ്പിക്കുന്നതിനുള്ള ചർച്ചകളിലാണ് ആഗോള ടെലികോം ഭീമനായ വോഡഫോൺ എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം യുകെയിൽ 5ജിയുടെ ലോഞ്ച് വേഗത്തിലാക്കാനും രാജ്യത്ത് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വിപുലീകരിക്കാനും കഴിയുന്ന വിപണിയിലെ ഒരു മുൻനിര ഓപ്പറേറ്ററെ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ കരാർ രണ്ട് കമ്പനികളുടെയും യുകെ ആസ്ഥാനമായുള്ള ബിസിനസ്സുകളെ സംയോജിപ്പിക്കും. ലയിപ്പിച്ച സ്ഥാപനത്തിൽ വോഡഫോണിന് 51 ശതമാനം ഓഹരിയും ശേഷിക്കുന്ന 49 ശതമാനം ഓഹരി സികെ ഹച്ചിസണും കൈവശം വയ്ക്കുമെന്ന് റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ സികെ ഹച്ചിസൺ ഇതിനകം തന്നെ വോഡഫോണുമായി പങ്കാളിത്തത്തിലാണ്. വോഡഫോണും ഹച്ചിസണും 2022 അവസാനത്തോടെ ലയന കരാറിൽ ഏർപ്പെടുമെന്ന്  സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. വോഡഫോണിന്റെ യുകെ-വിഭാഗം രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ശൃംഖലയും ത്രീ യുകെ നാലാമത്തെ വലിയ ശൃംഖലയുമാണ്. ലയനം നടന്നാൽ സംയുക്ത സ്ഥാപനത്തിന് 27 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരിക്കും.

X
Top