പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

എജിആർ കുടിശ്ശിക അടവ്; 4 വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്ത് വോഡഫോൺ ഐഡിയ

മുംബൈ: എജിആർ കുടിശ്ശികയായ 8837 കോടി രൂപ അടയ്ക്കുന്നതിന് നാല് വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്ത് വോഡഫോൺ ഐഡിയ (Vi).  അതുപോലെ, ടെലികോം കമ്പനിക്ക് മാറ്റിവെച്ച തുകയുടെ പലിശ സർക്കാരിന് അധിക ഇക്വിറ്റിയായി മാറ്റാനുള്ള ഓപ്ഷനുണ്ട്. 16,000 കോടി രൂപ മൂല്യമുള്ള കുടിശ്ശികയുടെ അറ്റാദായ മൂല്യമുള്ള പലിശ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള മുൻ തീരുമാനത്തെ തുടർന്ന് വിയുടെ 33 ശതമാനം ഓഹരികൾ സർക്കാർ സ്വന്തമാക്കും. 2018-19 സാമ്പത്തിക വർഷം വരെയുള്ള എല്ലാ എജിആർ കുടിശ്ശികകൾക്കും നാല് വർഷത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്തുകൊണ്ട് ജൂൺ 15 ന് സർക്കാരിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിപ്പിൽ വി പറഞ്ഞിരുന്നു. ഇതേ തുടർന്ന് എജിആർ കുടിശ്ശികയായ 8,837 കോടി രൂപ മാറ്റിവയ്ക്കാൻ കമ്പനിയുടെ ബോർഡ് ബുധനാഴ്ച തീരുമാനിച്ചു. 2026 മാർച്ചിൽ ഈ എജിആർ കുടിശ്ശികയുടെ മൊറട്ടോറിയം അവസാനിക്കും.

എന്നാൽ ഈ എജിആർ കുടിശ്ശികയുടെ പലിശ 90 ദിവസത്തിനുള്ളിൽ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് വോഡാഫോൺ ഐഡിയ തീരുമാനിക്കേണ്ടതുണ്ട്. ടെലികോം പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ ടെലികോം കമ്പനികൾക്ക് എജിആർ പേയ്‌മെന്റുകൾ നാല് വർഷത്തേക്ക് മാറ്റിവയ്ക്കാനുള്ള ഓപ്ഷൻ നൽകിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ തന്നെ വി കുടിശ്ശികകൾക്ക് മൊറട്ടോറിയം തിരഞ്ഞെടുത്തിരുന്നു, സമാനമായാണ് ഇപ്പോൾ കമ്പനിയുടെ പുതിയ നീക്കം. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2018-19 സാമ്പത്തിക വർഷം വരെയുള്ള ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് 1.65 ട്രില്യൺ രൂപ നൽകാനുണ്ട്.

2018-19 സാമ്പത്തിക വർഷം വരെ ഭാരതി എയർടെല്ലിന്റെ എജിആർ ബാധ്യത 31,280 കോടി രൂപയും വോഡഫോൺ ഐഡിയ 59,236.63 കോടി രൂപയും റിലയൻസ് ജിയോ 631 കോടി രൂപയും ബിഎസ്എൻഎൽ 16,224 കോടി രൂപയും ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 

X
Top