ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ യുഎസ് മുന്നിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യമെന്ന പേര് തുടർച്ചയായ നാലാം വർഷവും യുഎസിന്. 2024-25 സാമ്പത്തിക വർഷത്തിൽ 131.84 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതി 11.6 ശതമാനം ഉയർന്ന് 86.51 ബില്യണ്‍ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 77.52 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് നടത്തിയത്.

2025 സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 7.44 ശതമാനം ഉയർന്ന് 45.33 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 42.2 ബില്യണ്‍ ഡോളറും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്കയുമായുള്ള വ്യാപാര മിച്ചം 41.18 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 35.32 ബില്യണ്‍ ഡോളറിന്‍റെതായിരുന്നു.

ഈ കാലയളവിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 17 ശതമാനം വർധിച്ച് 99.2 ബില്യണ്‍ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ (2023-24) 85.07 ബില്യണ്‍ ഡോളറായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 14.5 ശതമാനം കുറഞ്ഞ് 14.25 ബില്യണ്‍ ഡോളറിലെത്തി.

2024 സാമ്പത്തിക വർഷത്തിൽ ഇത് 16.66 ബില്യണ്‍ ഡോളറായിരുന്നു. ഇതിനു വിപരീതമായി, അവിടെ നിന്നുള്ള ഇറക്കുമതി 2025 സാമ്പത്തിക വർഷത്തിൽ11.52 ശതമാനം ഉയർന്ന് 113.45 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 101.73 ബില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 127.7 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 118.4 ബില്യണ്‍ ഡോളറും.

യുഎസിനു മുമ്പ് ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവു വലിയ വ്യാപാര പങ്കാളി. 2013-14 മുതൽ 2017-18 വരെയും പിന്നെ 2020-21 സാമ്പത്തിക വർഷത്തിലും. ചൈനയ്ക്കു മുമ്പ്‌ യുഎഇയാണ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്തിയത്.

2021-22 മുതലാണ് യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയത്.

X
Top