കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ചൈനീസ് കടലാസ് കമ്പനികളുമായി ബന്ധം: 400 ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 400ഓളം വരുന്ന ചാർട്ടേഡ് അക്കൗണ്ടന്റമാർക്കെതിരേയും കമ്പനി സെക്രട്ടറിമാർക്കെതിരെയും നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ചൈനീസ് കടലാസ് കമ്പനികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം.
ഗൽവാനിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെയും കേന്ദ്രം നടപടിക്കൊരുങ്ങുന്നതായുള്ള വാർത്തകൾ പുത്തുവരുന്നത്. ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടാണ് 400ഓളം പേർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ചാർട്ടേഡ് അക്കൗണ്ടുമാരുടെ ചൈനീസ് കമ്പനികളുമായുള്ള ബന്ധത്തിന് നിരവധി തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എത്രത്തോളം പേർ ചൈനീസ് കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ലെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവിൽ മാത്രമാണ് ഇക്കാര്യത്തിൽ കൂടുതൽ നിഗമനങ്ങിലേക്ക് എത്താൻ സാധിക്കുവെന്നാണ് റിപ്പോർട്ട്. ഗൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് കമ്പനികളുടെ വിദേശനിക്ഷേപത്തിലുൾപ്പടെ കർശനനിബന്ധനകളാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടുമാർ ചൈനീസ് കടലാസ് കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നത്.

X
Top