പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

യൂണിയൻ ബാങ്കിന്റെ അറ്റാദായം 21 ശതമാനം വർധിച്ചു

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 21 ശതമാനം വർധന രേഖപ്പെടുത്തി. അതിന്റെ അഡ്വാൻസ് പോർട്ട്‌ഫോളിയോ ഭേദപ്പെട്ട നിലയിൽ വളരുകയും അസറ്റ് നിലവാരം മെച്ചപ്പെടുകയും ചെയ്തു.

പൊതുമേഖലാ ബാങ്ക് അവലോകന പാദത്തിൽ 1,848 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തതത്. മുൻവർഷത്തെ പാദത്തിൽ ഇത് 1,526 കോടി രൂപയായിരുന്നു. സമാനമായി അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷത്തെ 6,829 കോടി രൂപയിൽ നിന്ന് ഏകദേശം 22 ശതമാനം വർധിച്ച് 8,305 കോടി രൂപയായി ഉയർന്നു.

എന്നിരുന്നാലും, ട്രഷറി വരുമാനത്തിലെ ഇടിവും എഴുതിത്തള്ളിയ അക്കൗണ്ടുകളിലെ വീണ്ടെടുപ്പും കാരണം പലിശ ഇതര വരുമാനം 18 ശതമാനം കുറഞ്ഞ് 3,276 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ മാർജിൻ മുൻവർഷത്തെ 2.95 ശതമാനത്തിൽ നിന്ന് 3.15 ശതമാനമായി.

മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) മുൻ പാദത്തിലെ 10.22 ശതമാനത്തിൽ നിന്ന് മൊത്തം മുന്നേറ്റത്തിന്റെ 8.45 ശതമാനമായി കുറഞ്ഞപ്പോൾ അറ്റ എൻപിഎ 2.64 ശതമാനമായി മെച്ചപ്പെട്ടു. 2023 സാമ്പത്തിക വർഷത്തിലെ വീണ്ടെടുക്കൽ ലക്ഷ്യമായ 15,000 കോടി രൂപയിൽ, ബാങ്ക് ഇതിനകം തന്നെ 8,900 കോടി രൂപ വീണ്ടെടുത്തതായി യുബിഐ എംഡിയും സിഇഒയുമായ മണിമേഖല അറിയിച്ചു.

മൊത്തം അഡ്വാൻസുകളിൽ ആഭ്യന്തര അഡ്വാൻസുകൾ 21.54 ശതമാനം വർധിച്ച് 7,52,469 കോടി രൂപയായപ്പോൾ വിദേശ അഡ്വാൻസ് 37.38 ശതമാനം ഉയർന്ന് 21,221 കോടി രൂപയായി. അതേപോലെ ആഭ്യന്തര നിക്ഷേപം 10,42,995 കോടി രൂപയായി ഉയർന്നപ്പോൾ വിദേശ നിക്ഷേപം 66 ശതമാനം കുറഞ്ഞ് 270 കോടി രൂപയായി.

X
Top