ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

അനുബന്ധ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്

ന്യൂഡല്‍ഹി: നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റി ഉള്‍പ്പെടെയുള്ള ചില സ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ട് സബ്‌സിഡിയറികള്‍.

തങ്ങളുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ റിലയന്‍സ് റിയല്‍റ്റി ലിമിറ്റഡും കാമ്പ്യന്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡും പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് തിങ്കളാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

റെസല്യൂഷന്‍ പ്രൊഫഷണല്‍ കമ്പനിയുടെ കടക്കാരുമായി മേല്‍പ്പറഞ്ഞ വിഷയത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഈ ഘട്ടത്തില്‍ വസ്തുവകകള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വായ്പക്കാരില്‍ നിന്ന് അനുമതി തേടുകയോ നല്‍കുകയോ ചെയ്തിട്ടില്ല, അത് കൂട്ടിച്ചേര്‍ത്തു.

പാപ്പരായ ആര്‍കോം കമ്പനിയുടെ ടവര്‍, ഫൈബര്‍ ആസ്തികള്‍ എന്നിവ ഏറ്റെടുക്കുന്നതിന് 3,720 കോടി രൂപപരിഹാര പദ്ധതി 2019 നവംബറില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 2020 മാര്‍ച്ച് 4 ന് വായ്പക്കാരുടെ പാനല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍കോം) കമ്പനിയുടെ ഭാഗമായ ആര്‍ഐടിഎല്ലിനെ ജിയോ ഏറ്റെടുക്കുകയും ചെയ്തു.

X
Top