കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ടെക്നോപാർക്ക് നാലാം ഘട്ടം: മിനി ടൗൺഷിപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്.

ഒരേ ക്യാംപസിൽ ജോലി, ഷോപ്പിങ് സൗകര്യം, പാർപ്പിടം, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ഉൾപ്പെടെ 30 ഏക്കറിൽ 1600 കോടി രൂപയാണ് മുതൽ മുടക്കുക.

പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ് സ്ഥലം സൃഷ്ടിക്കാനാകും. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കും. 5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി ഓഫിസ് കെട്ടിടം ടെക്നോപാർക്ക് നിർമിക്കും.

ടെക്നോപാർക്കിന്റെ പണം ഉപയോഗിച്ചോ വായ്പ എടുത്തോ നിർമിക്കുന്ന കെട്ടിടം പാട്ടത്തിനും നൽകും. 6000 ഐടി പ്രഫഷനലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ 9 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യവും ഏർപ്പെടുത്തും.

4.50 ഏക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ ഐടി കോ ഡവലപ്പർ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി / ഐടിഇഎസ് ഓഫിസ് സമുച്ചയം നിർമിക്കും. 6000 ഐടി പ്രഫഷനലുകൾക്ക് തൊഴിൽ നൽകാനാകും.

10.60 ഏക്കറിൽ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.

വാണിജ്യ, പാർപ്പിട മന്ദിരങ്ങൾ സംബന്ധിച്ച നിർദേശം പരിശോധിക്കാൻ ഐടി സെക്രട്ടറി കൺവീനറും ധന, റവന്യു, പരിസ്ഥിതി, തദ്ദേശ ഭരണ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിക്കും.

X
Top