ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

175 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 175.36 കോടി രൂപയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തി സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ്. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നഷ്ട്ടം 326.50 കോടി രൂപയായിരുന്നു. അതേസമയം, പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ വില്പന 2021 മാർച്ച് പാദത്തിലെ 95.94 കോടി രൂപയിൽ നിന്ന് 90.58 ശതമാനം ഇടിഞ്ഞ് 9.04 കോടി രൂപയായി കുറഞ്ഞു. കൂടാതെ, സുപ്രീം ഇൻഫ്രാസ്ട്രക്ചറിന്റെ 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ അറ്റനഷ്ടം 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 873.62 കോടി രൂപയിൽ നിന്ന്  829.93 കോടി രൂപയായി കുറഞ്ഞു.

2021 സാമ്പത്തിക വർഷത്തിലെ 263.44 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വില്പന 53.07 ശതമാനം ഇടിഞ്ഞ് 123.64 കോടി രൂപയായി. സർക്കാർ വകുപ്പുകളുടെയും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും വലിയ മൂല്യമുള്ള എഞ്ചിനീയറിംഗ് ജോലികൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ്.

X
Top