കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ശ്രീറാം ഗ്രൂപ്പ് ലയനം: ഒക്ടോബർ മുതൽ എസ്ടിഎഫ്‌സിയും എസ്‌സിയുഎഫും ഒരുമിച്ച് പ്രവർത്തിക്കും

മുംബൈ: ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് (എസ്‌ടിഎഫ്‌സി), ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് (എസ്‌സിയുഎഫ്) എന്നിവയുടെ ശാഖകൾ എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കുമായി ഒക്ടോബർ 3 മുതൽ ഒരുമിച്ച് പ്രവർത്തിക്കും. ഒക്ടോബറോടെ എസ്ടിഎഫ്‌സിയുടെ നിർദ്ദിഷ്ട ലയന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

തങ്ങൾക്ക് എൻ‌സി‌എൽ‌ടിയിൽ നിന്ന് ഓർഡർ ലഭിച്ച് കഴിഞ്ഞാൽ ഉടൻ രജിസ്ട്രാർ ഓഫ് കമ്പനീസിനെ (ആർ‌ഒ‌സി) സമീപിച്ച് ഓർഡർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും. ഈ ലയനത്തിൽ ഒന്നിലധികം കമ്പനികൾ ഉൾപ്പെടുന്നതിനാൽ പ്രക്രിയ ക്രമത്തിൽ ചെയ്യുമെന്നും ശ്രീറാം ഗ്രൂപ്പ് വൈസ് ചെയർമാനും എംഡിയുമായ ഉമേഷ് രേവങ്കർ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ശ്രീറാം ഗ്രൂപ്പിന്റെ ബോർഡ് വായ്പാ ഉപസ്ഥാപനങ്ങളായ ശ്രീറാം ക്യാപ്പിറ്റൽ (എസ്‌സി‌എൽ), എസ്‌സി‌യു‌എഫ് എന്നിവയെ എസ്ടിഎഫ്‌സിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ലയനത്തിന് ശേഷം 1.5 ലക്ഷം കോടി രൂപയിലധികം മാനേജ്‌മെന്റിന് കീഴിലുള്ള (എയുഎം) സംയോജിത ആസ്തിയും 3,500-ലധികം ശാഖകളുടെ വിതരണ ശൃംഖലയുമുള്ള സംയുക്ത സ്ഥാപനത്തെ ശ്രീറാം ഫിനാൻസ് എന്നാണ് അറിയപ്പെടുക.

നിർദിഷ്ട സംയോജനത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അനുമതി ലഭിച്ചതായി ജൂലൈ 28ന് കമ്പനി അറിയിച്ചിരുന്നു. എൻ‌സി‌എൽ‌ടി ഹിയറിംഗിന്റെ അടുത്ത തീയതിയായ സെപ്റ്റംബർ 22 ന് ലയനത്തിനുള്ള ഉത്തരവ് കോടതി പാസാക്കുമെന്നും. മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ടെന്നും രേവങ്കർ പറഞ്ഞു.

X
Top