ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കുറഞ്ഞ പ്രാരംഭ ഓഫറുകള്‍ക്ക് വന്‍കിട കമ്പനികളെ അനുവദിക്കാന്‍ സെബി

മുംബൈ: വലിയ കമ്പനികള്‍ ചെറിയ തോതില്‍ പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) നടത്തുന്നത് അനുവദിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഒരുങ്ങുന്നു. നിലവിലുള്ള മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാണ് നീക്കം. ഇതുവഴി സുസ്ഥിരവും പണസമ്പന്നവുമായ ബിസിനസുകള്‍ക്ക് ലിസ്റ്റിംഗ് എളുപ്പത്തില്‍ നടത്താം.

നിലവിലെ മാനദണ്ഡങ്ങള്‍ മാറ്റിവച്ച് 2500 കോടി രൂപയില്‍ കുറയാത്ത മൊത്തം ഓഹരികളുടെ 2.5 ശതമാനം ഓഫര്‍ ചെയ്യാന്‍ വലിയ കമ്പനികളെ അനുവദിച്ചേയ്ക്കും. ഐപിഒ വഴി വലിയ അളവില്‍ മൂലധനസമാഹരണം അനിവാര്യമല്ലാത്ത ഘട്ടത്തിലും ചെറിയ തോതില്‍ ഓഹരികള്‍ ഓഫര്‍ ചെയ്യാന്‍ ഇതുവഴി കമ്പനികള്‍ക്ക് സാധിക്കും.

നിലവിലെ സെബി നിയമങ്ങള്‍ പ്രകാരം ഐപിഒയ്ക്ക് ശേഷം 1,00,000 കോടി രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള കമ്പനികള്‍ നിര്‍ബന്ധമായും ഓഹരികളുടെ 5 ശതമാനം പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്തേണ്ടതുണ്ട്. കൂടാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനമായും ലിസ്റ്റ് ചെയ്തതിന് ശേഷം അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായും ഉയര്‍ത്തുകയും വേണം.

മാത്രമല്ല, ഐപിഒയ്ക്ക് ശേഷം 4,000 കോടി രൂപയ്ക്കും 1,00,000 കോടി രൂപയ്ക്കും ഇടയില്‍ വിപണി മൂലധനമുള്ള കമ്പനികള്‍ നിര്‍ദ്ദിഷ്ട ഓഫര്‍ വലുപ്പവും ലയന ആവശ്യകതകളും പാലിക്കണം. സെബി ഈ ശ്രേണിയുടെ താഴ്ന്ന നില 50,000 കോടി രൂപയായി പരിഷ്‌കരിച്ചേക്കാം.

X
Top