നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

1844 കോടി രൂപയുടെ പദ്ധതിക്കുള്ള കരാർ നേടി റെയിൽ വികാസ് നിഗം 

ഡൽഹി: ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഹിമാചൽ പ്രദേശിലെ കൈത്ലിഘാട്ട് മുതൽ ഷക്രാൽ വില്ലേജ് വരെയുള്ള NH-5 ന്റെ 4-വരിപ്പാതയുടെ നിർമ്മാണം ഉൾപ്പെടുന്ന ഒരു പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്റെ ലേലത്തിൽ വിജയിച്ച് ആർവിഎൻഎൽ-എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് കൺസോർഷ്യം. 1,844.77 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങൾക്ക് അംഗീകാരപത്രം (LoA) നൽകിയതായി കമ്പനി അറിയിച്ചു. ഈ അറിയിപ്പോടെ റെയിൽ വികാസ് നിഗം ഓഹരികൾ 2.10% ഉയർന്ന് 31.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുതിയ ലൈനുകൾ, പാത ഇരട്ടിപ്പിക്കൽ, ഗേജ് പരിവർത്തനം, റെയിൽവേ വൈദ്യുതീകരണം, മെട്രോ പദ്ധതികൾ, പ്രധാന പാലങ്ങൾ, ബ്രിഡ്ജുകളുടെ നിർമ്മാണം, സ്ഥാപന കെട്ടിടങ്ങൾ തുടങ്ങി എല്ലാത്തരം റെയിൽവേ പ്രോജക്റ്റുകളും ഏറ്റെടുത്ത് നടപ്പിലാക്കുന്ന കമ്പനിയാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL). ഗവൺമെന്റിന് കമ്പനിയിൽ 78.2% ഓഹരിയുണ്ട്. കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 6,437.54 കോടി രൂപയായിരുന്നപ്പോൾ ഏകീകൃത അറ്റാദായം 378.16 കോടി രൂപയായിരുന്നു.

X
Top