സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

1844 കോടി രൂപയുടെ പദ്ധതിക്കുള്ള കരാർ നേടി റെയിൽ വികാസ് നിഗം 

ഡൽഹി: ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഹിമാചൽ പ്രദേശിലെ കൈത്ലിഘാട്ട് മുതൽ ഷക്രാൽ വില്ലേജ് വരെയുള്ള NH-5 ന്റെ 4-വരിപ്പാതയുടെ നിർമ്മാണം ഉൾപ്പെടുന്ന ഒരു പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്റെ ലേലത്തിൽ വിജയിച്ച് ആർവിഎൻഎൽ-എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് കൺസോർഷ്യം. 1,844.77 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങൾക്ക് അംഗീകാരപത്രം (LoA) നൽകിയതായി കമ്പനി അറിയിച്ചു. ഈ അറിയിപ്പോടെ റെയിൽ വികാസ് നിഗം ഓഹരികൾ 2.10% ഉയർന്ന് 31.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുതിയ ലൈനുകൾ, പാത ഇരട്ടിപ്പിക്കൽ, ഗേജ് പരിവർത്തനം, റെയിൽവേ വൈദ്യുതീകരണം, മെട്രോ പദ്ധതികൾ, പ്രധാന പാലങ്ങൾ, ബ്രിഡ്ജുകളുടെ നിർമ്മാണം, സ്ഥാപന കെട്ടിടങ്ങൾ തുടങ്ങി എല്ലാത്തരം റെയിൽവേ പ്രോജക്റ്റുകളും ഏറ്റെടുത്ത് നടപ്പിലാക്കുന്ന കമ്പനിയാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL). ഗവൺമെന്റിന് കമ്പനിയിൽ 78.2% ഓഹരിയുണ്ട്. കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 6,437.54 കോടി രൂപയായിരുന്നപ്പോൾ ഏകീകൃത അറ്റാദായം 378.16 കോടി രൂപയായിരുന്നു.

X
Top