Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും.

കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്.

റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ് ഓഡിറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച രേഖകളിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയത്.

റഷ്യയിലെ ഏറ്റവും വലിയ ജിയോളജിക്കൽ പര്യവേഷണ കമ്പനിയായ ക്രെംലിൻ റോസ്ജിയോയുടെ എണ്ണ – വാതക ഗവേഷണം സംബന്ധിച്ച ചോദ്യങ്ങൾ സമിതി വിലയിരുത്തുകയായിരുന്നു.

1959-ലെ അന്റാർട്ടിക്ക് ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മേഖലയാണ് അന്റാർട്ടിക്ക. ഇത് പ്രദേശത്തെ എല്ലാ എണ്ണ വികസനങ്ങളും നിരോധിക്കുന്നുണ്ട്.

അ‌തിനാൽ തന്നെ ഇവിടെ നിന്നു എണ്ണ പുറത്തെടുക്കുകയെന്നു പറയുന്നത് വൻ വെല്ലുവിളിയാണ്.

X
Top