Alt Image
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുംവിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

ചെങ്കടൽ പ്രതിസന്ധി: കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖല ആശങ്കയുടെ നടുക്കടലിൽ

കൊച്ചി: ചെങ്കടൽ പ്രതിസന്ധി തുടരുന്നതു കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയയ്ക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ.

യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിങ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണു വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിങ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നതു വൻ പ്രതിസന്ധിയാണ്.

ക്രിസ്മസ് സീസൺ മുന്നിൽക്കണ്ടു യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രോൽപന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.

മുൻപ്, യുഎസ് തുറമുഖങ്ങളിൽ ചരക്ക് എത്തിക്കുന്നതിനു കണ്ടെയ്നർ ഒന്നിനു 2,800 – 3,000 ഡോളർ മതിയായിരുന്നു. ഇപ്പോഴത് 15,000 ഡോളറിനു മുകളിലെത്തി. ചെങ്കടൽ പ്രതിസന്ധി താളം തെറ്റിച്ചതോടെ മെയിൻ ലൈൻ ഷിപ്പിങ് സർവീസുകൾ താറുമാറായി.

കൊളംബോ പോലുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻപ് ആഴ്ചയിൽ നാലോ അഞ്ചോ മെയിൻ ൈലൻ കപ്പലുകൾ എത്തിയിരുന്നെങ്കിൽ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ കപ്പൽ എന്നതാണു സ്ഥിതിയെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്കു കപ്പലുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളാണു അതു വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാക്കിയത്.

ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിലൂടെയാണ് തിരക്കേറിയ ഏഷ്യ – യൂറോപ്പ് സമുദ്രപാത.

ആക്രമണം ഭയന്ന് ഈ പാത ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഓഫ് ഗുഡ് ഹോപ്പിനെ ചുറ്റിയുള്ള ദൈർഘ്യമേറിയ പാതയിലൂടെയാണ് ഇപ്പോഴത്തെ ചരക്കുനീക്കം.

ഇതോടെ, യൂറോപ്പിൽ ചരക്കെത്താൻ 70 – 75 ദിവസം വരെയാണു വേണ്ടിവരുന്നത്. മുൻപ് 30 ദിവസം മതിയായിരുന്നു.

X
Top