ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബാങ്കുകള്‍ ഓഫ്‌ഷോര്‍ മാര്‍ക്കറ്റ് പൊസിഷനുകള്‍ രൂപപ്പെടുത്തുന്നത് നിര്‍ത്താന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റില്‍ (എന്‍ഡിഎഫ്) അധിക പൊസിഷന്‍സ് വേണ്ടെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഈ വിഭാഗത്തിലെ സ്ഥാനങ്ങള്‍ കരുതല്‍ ധനം ചെലവഴിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നു. രൂപയെ പ്രതിരോധിക്കാനാണ് ആര്‍ബിഐയ്ക്ക് കരുതല്‍ ധനം ചെലവഴിക്കേണ്ടി വരുന്നത്.

2020 ജൂണില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ ബാങ്കിംഗ് യൂണിറ്റ് ബാങ്കുകളെ ആര്‍ബിഐ എന്‍ഡിഎഫ് സെഗ്‌മെന്റില്‍ വ്യാപാരം ചെയ്യാന്‍ അനുവദിച്ചിരുന്നു.

അതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് നിലവിലെ തീരുമാനം. സ്‌പോട്ട് രൂപയുടെ മൂല്യം ഇടിക്കുന്നു എന്നതിനാലാണ് ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ആധിപത്യമുള്ള എന്‍ഡിഎഫ് വിപണിയില്‍ ഇടപെടാന്‍ അനുവദിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണം നേടാമെന്ന് കേന്ദ്രബാങ്ക് കണക്കുകൂട്ടി.

എന്നാല്‍ വ്യാപാരം വര്‍ദ്ധിച്ചതോടെ ഡോളറിന് ഡിമാന്റ് കൂടുകയും സ്‌പോട്ട് രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇടപെടല്‍ അനിവാര്യമാവുകയായിരുന്നു.

X
Top