കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേ നേടിയത് 8700 കോടിരൂപ

ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുക ലഭിച്ചത് 2018-19 വർഷത്തിലാണ്. 2065 കോടിരൂപ. കുറവ് 2020-21 കോവിഡ് കാലത്താണ്, 710.54 കോടിരൂപ.

2019-20-ൽ 1724.44 കോടിയും 2021-22-ൽ 1569.08 കോടിയും 2022-23-ൽ 2109.74 കോടിരൂപയും ഇങ്ങനെ മന്ത്രാലയത്തിന് ലഭിച്ചു. ഈവർഷം ജൂൺവരെ 534.87 കോടിരൂപയാണ് ലഭിച്ചത്.
ഉറപ്പായത് (കൺഫേംഡ്), ആർ.എ.സി., വെയിറ്റിങ് എന്നീ ഗണത്തിൽപ്പെട്ട ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ നിശ്ചിതതുക സർവീസ് ചാർജ് ഇനത്തിൽ റെയിൽവേ ഈടാക്കാറുണ്ട്.

തീവണ്ടി പുറപ്പെടുന്നസമയം, ടിക്കറ്റ് റദ്ദാക്കുന്നസമയം, ടിക്കറ്റിന്റെ സ്വഭാവം (എ.സി./എ.സി. ചെയർ കാർ, സെക്കൻഡ് ക്ലാസ്) എന്നിവ അനുസരിച്ച് തുകയിൽ മാറ്റങ്ങളുണ്ടാകും.

ഉറപ്പായ ടിക്കറ്റ് തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂർമുമ്പ് റദ്ദാക്കിയാൽ ടിക്കറ്റിന്റെ സ്വഭാവം അനുസരിച്ച് 60 മുതൽ 240 രൂപവരെ ഈടാക്കിയശേഷം ബാക്കിതുക യാത്രക്കാരന് തിരികെ ലഭിക്കും.

12 മണിക്കൂറിന് മുമ്പാണെങ്കിൽ ടിക്കറ്റ് വിലയുടെ 25 ശതമാനം തുക ടിക്കറ്റെടുത്തയാൾക്ക് നഷ്ടമാകും. നാലുമണിക്കൂറിന് മുമ്പാണെങ്കിൽ 50 ശതമാനം തുക ഈടാക്കും. നാലുമണിക്കൂറിൽ താഴെയാണെങ്കിൽ തുക പൂർണമായും നഷ്ടമാകും.

സ്ഥിരീകരിച്ച ഇ-ടിക്കറ്റുകൾ തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് റദ്ദാക്കാനും റീഫണ്ട് ചെയ്യാനും സാധിക്കും. ആർ.എ.സി. ടിക്കറ്റുകൾ തീവണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കാം.

X
Top