2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

എടിഎം ഇടപാട് ഫീസിനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത് ₹645 കോടി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എ.ടി.എം ഇടപാട് ഫീസിനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേടിയത് 645.67 കോടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിറുത്താത്തവരിൽ നിന്ന് പിഴയിനത്തിൽ 239.09 കോടി രൂപയും നേടിയെന്ന് മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗോർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ബാങ്ക് വ്യക്തമാക്കി.
2020-21ൽ മിനിമം ബാലൻസ് നിലനിറുത്താത്തതിന് പിഴയിനത്തിൽ ബാങ്ക് നേടിയത് 170 കോടി രൂപയായിരുന്നു. 85.18 ലക്ഷം അക്കൗണ്ടുടമകളിൽ നിന്നാണ് 2021-22ൽ ഈയിനത്തിൽ പിഴ ഈടാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 31 പ്രകാരം ബാങ്കിലെ ‘സീറോ” ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 6.76 കോടിയാണ്. 2018-19 മുതൽ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ട്. 2018-19ൽ സീറോ ബാലൻസ് അക്കൗണ്ടുകൾ 2.82 കോടിയായിരുന്നു. 2019-20ൽ 3.05 കോടിയിലേക്കും 2020-21ൽ 5.94 കോടിയിലേക്കും ഉയർന്നു.

X
Top