ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

എടിഎം ഇടപാട് ഫീസിനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത് ₹645 കോടി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എ.ടി.എം ഇടപാട് ഫീസിനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേടിയത് 645.67 കോടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിറുത്താത്തവരിൽ നിന്ന് പിഴയിനത്തിൽ 239.09 കോടി രൂപയും നേടിയെന്ന് മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗോർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ബാങ്ക് വ്യക്തമാക്കി.
2020-21ൽ മിനിമം ബാലൻസ് നിലനിറുത്താത്തതിന് പിഴയിനത്തിൽ ബാങ്ക് നേടിയത് 170 കോടി രൂപയായിരുന്നു. 85.18 ലക്ഷം അക്കൗണ്ടുടമകളിൽ നിന്നാണ് 2021-22ൽ ഈയിനത്തിൽ പിഴ ഈടാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 31 പ്രകാരം ബാങ്കിലെ ‘സീറോ” ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 6.76 കോടിയാണ്. 2018-19 മുതൽ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ട്. 2018-19ൽ സീറോ ബാലൻസ് അക്കൗണ്ടുകൾ 2.82 കോടിയായിരുന്നു. 2019-20ൽ 3.05 കോടിയിലേക്കും 2020-21ൽ 5.94 കോടിയിലേക്കും ഉയർന്നു.

X
Top