തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒഎൻജിസി വിദേശ്

മുംബൈ: ബ്രസീലിയൻ ഓഫ്‌ഷോർ ഹൈഡ്രോകാർബൺ ബ്ലോക്കിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഒഎൻജിസി വിദേശ് ലിമിറ്റഡ് (ഒവിഎൽ). നിക്ഷേപത്തിലൂടെ ബ്ലോക്കിലെ അവരുടെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.

ബിഎം സീൽ-4 ബ്ലോക്കിൽ ബ്രസീലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോബ്രാസിന് 75 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരി ഒവിഎൽ കൈവശം വച്ചിരിക്കുന്നു. സെർഗിപ്പ് അലഗോസ് ഓഫ്‌ഷോർ ബേസിനിൽ 320 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. 2019 ലാണ് ഇവിടെ വാതകം കണ്ടെത്തിയത്.

കമ്പനികൾ 2026 ന് ശേഷം ബ്ലോക്കിൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഊർജ്ജ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) കൊളംബിയയുടെ പൊതുമേഖലാ സ്ഥാപനമായ ഇക്കോപെട്രോൾ എസ്എയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള ദീർഘകാല കരാർ ഒപ്പിട്ടിരുന്നു.

X
Top