ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക്

വര്‍ഷം ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റല്‍, ടെസ്ല, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. ഇന്റല്‍ 15,000 പേരെ പിരിച്ചു വിട്ടപ്പോള്‍, 20,000-ത്തിലധികം പേരെ ടെസ്ല പിരിച്ചു വിട്ടു. സിസ്‌കോ കഴിഞ്ഞ വര്‍ഷം 10,000-ത്തോളം ജോലികളാണ് വെട്ടിക്കുറച്ചത്.

2024-ല്‍ കനത്ത നഷ്ടം നേരിടുന്ന ഇന്റല്‍, 2025-ഓടെ 10 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം മൂലധനച്ചെലവ് 20%-ലധികം വെട്ടിക്കുറയ്ക്കും. ഒപ്പം അനിവാര്യമല്ലാത്ത ജോലികള്‍ ഒഴിവാക്കി തൊഴില്‍ പുനക്രമീകരണം നടത്തും.

ടെസ്ല ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 20,000 ജീവനക്കാരെ പിരിച്ചുവിട്ടു. സ്എപി പുനഃസംഘടന പ്രഖ്യാപിച്ചത് ഏകദേശം 8,000 ജീവനക്കാരെ ബാധിച്ചു. ഈ വര്‍ഷം ഡയലൃ മൊത്തം 6,700 ജീവനക്കാരെ പിരിച്ചുവിട്ടു. ഡെല്‍ 6,000 ജീവനക്കാരെ പിരിച്ചുവിടുകയും ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഗെയിമിംഗ് ഡിവിഷന്‍ റീസ്ട്രക്ചറിംഗില്‍ മൈക്രോസോഫ്റ്റ് 2,500-ലധികം ജോലികള്‍ വെട്ടിക്കുറച്ചു. പേപാല്‍ അതിന്റെ തൊഴിലാളികളെ ഏകദേശം 9% കുറച്ചു.കടബാധ്യതകള്‍ തീര്‍ക്കാന്‍ പാടുപെടുന്നതിനാല്‍ ബൈജൂസ് ഈ വര്‍ഷം അതിന്റെ 5% തൊഴിലാളികളെ ഒഴിവാക്കി. ഏകദേശം 2500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

X
Top