കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഓയില്‍മീല്‍സ് കയറ്റുമതിയില്‍ രണ്ട് മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: വ്യവസായ സംഘടന എസ്ഇഎ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ ഓയില്‍മീല്‍സ് കയറ്റുമതി23.92 ലക്ഷം ടണ്ണായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 15.96 ലക്ഷം ടണ്‍ എണ്ണക്കറകളാണ് കയറ്റുമതി ചെയ്തത്. ഏകദേശം രണ്ട് മടങ്ങ് വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്.

മൃഗങ്ങളുടെ തീറ്റയായി ഉപയോഗിക്കുന്ന വസ്തുവാണ് ഓയില്‍മീല്‍.സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കനുസരിച്ച്, ഏപ്രില്‍-നവംബര്‍ കാലയളവില്‍ സോയാബീന്‍ എക്സ്ട്രാക്ഷന്‍ 2.19 ലക്ഷം ടണ്ണില്‍ നിന്ന് 3.26 ലക്ഷം ടണ്ണായി ഉയര്‍ന്നു.അതുപോലെ, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 14.76 ലക്ഷം ടണ്‍ റാപ്സീഡ് മീല്‍ കയറ്റുമതി ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. നിലക്കടല കയറ്റുമതി 2005 ടണ്ണില്‍ നിന്ന് 16,536 ടണ്ണായി ഉയര്‍ന്നപ്പോള്‍ അരി തവിട് കയറ്റുമതി 4.49 ലക്ഷം ടണ്ണില്‍ നിന്ന് 3.37 ലക്ഷം ടണ്ണായി കുറഞ്ഞു.ആവണക്കപ്പൊടിയുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 2.35 ലക്ഷം ടണ്ണായി വര്‍ധിച്ചു.

മുന്‍വര്‍ഷം ഇത് 2.25 ലക്ഷം ടണ്ണായിരുന്നു. നിലവില്‍ ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്ലന്‍ഡ്, മറ്റ് ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് റാപ്സീഡ് കയറ്റുമതി ചെയ്യപ്പെടുന്നത്.


X
Top