ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

രണ്ടാം പ്രതിവാര നഷ്ടം നേരിട്ട് എണ്ണവില

ന്യൂയോര്‍ക്ക്: വെള്ളിയാഴ്ച നേരിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും യുഎസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് , എണ്ണവിലയെ തുടര്‍ച്ചയായ രണ്ടാം പ്രതിവാര നഷ്ടത്തിലേയ്ക്ക് നയിച്ചു. നിലവില്‍ ബ്രെന്റ് ക്രൂഡ് അവധി 16 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 78.53 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്‌ (ഡബ്ല്യുടിഐ) 23 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന 74.99 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ബ്രെന്റ് ഈയാഴ്ച ഇതിനോടകം 3.8 ശതമാനം ഇടിവ് നേരിട്ടു. രണ്ടാഴ്ചയിലെ വീഴ്ച 9.1 ശതമാനം. 3.8 ശതമാനം പ്രതിവാര നഷ്ടം നേരിട്ട ഡബ്ല്യുടിഐയുടെ ദ്വൈവാര നഷ്ടം 9.4 ശതമാനം.

ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ യുഎസില്‍ തൊഴിലില്ലായ്മ ക്ലെയ്മുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യപാദ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായത് എണ്ണവിലയെ ബാധിച്ചു. ക്രൂഡ് ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎസ്.

പലിശനിരക്ക് വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ ആവശ്യകത കുറയ്ക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.

X
Top