അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

എണ്ണ കയറ്റുമതി പുനരാരംഭിച്ച് നയാര

മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു..

എല്‍എസ്ഇജി, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഷിപ്പിംഗ് ഡാറ്റ അനുസരിച്ച് നയാരയുടെ ശുദ്ധീകരിച്ച എണ്ണ ഉത്പന്ന കയറ്റുമതി -പ്രത്യേകിച്ച് ഗ്യാസോലിന്‍, ഗ്യാസോയില്‍ ,ജെറ്റ് ഇന്ധനം- നിലവില്‍ പ്രതിദിനം 80,000 ബാരലായി. ഉപരോധത്തിന് മുന്‍പുണ്ടായിരുന്ന 138000 ബാരല്‍ കയറ്റുമതിയേക്കാള്‍ വളരെക്കുറവ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചാണ് നയാര ചാര്‍ട്ടര്‍ ചെയ്ത കപ്പലുകള്‍ നീങ്ങുന്നത്.

ഗുജറാത്തിലെ വാദിനാറില്‍ സ്ഥിതി ചെയ്യുന്ന നയാരയുടെ ശുദ്ധീകരണശാല പ്രവര്‍ത്തനങ്ങളേയും ഉപരോധം ബാധിച്ചു. കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനും ഇന്ധനം വില്‍ക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകാരണം പൂര്‍ണ്ണശേഷിയുടെ 70-80 ശതമാനം കുറവ് ക്രൂഡ് സംസ്‌ക്കരണമാണ് കമ്പനി നടത്തുന്നത്..

നയാരയുടെ 49.13 ശതമാനം ഉടമസ്ഥാവകാശം റഷ്യന്‍ ഗവണ്‍മെന്റ് സ്ഥാപനമായ റോസ്‌നെഫ്റ്റില്‍ നിക്ഷിപ്തമാണ്. റഷ്യയുടെ തന്നെ യുണൈറ്റഡ് ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സ്, മെയര്‍ടെറ ഗ്രൂപ്പ് എന്നിവ 24.5 ശതമാനവും ബാക്കി ചെറുകിട നിക്ഷേപകരും കൈയ്യാളുന്നു.

X
Top