നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ആറ് മാസത്തെ താഴ്ന്ന നിരക്കില്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയിരിക്കയാണ് എണ്ണവില. ബ്രെന്റ് അവധി വില 13 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 92.47 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 27 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 86.80 ഡോളറിലുമെത്തി. മാന്ദ്യഭീതിയും തുടര്‍ന്നുള്ള ഡിമാന്റ് കുറവും കാരണം ഇരു സൂചികകളും ചൊവ്വാഴ്ച 3 ശതമാനത്തോളം തകര്‍ച്ച നേരിട്ടിരുന്നു.

യുഎസ് ഓയില്‍, ഗ്യാസോലിന്‍ ശേഖരത്തിലെ ഇടിവ് ഡിമാന്റ് വര്‍ധന ഉറപ്പാക്കിയതാണ് ബുധനാഴ്ച എണ്ണവില ഉയര്‍ത്തിയത്. ‘യു.എസ്. കരുതല്‍ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുറവ് രേഖപ്പെടുത്തി. ഇത് ഡിമാന്റ് ശക്തമാണെന്നതിന്റെ സൂചനയാണ്. ഇതോടെ വാങ്ങല്‍ പുന:സ്ഥാപിക്കപ്പെട്ടു’ ഫുജിറ്റോമി സെക്യൂരിറ്റീസ് കോ ലിമിറ്റഡിന്റെ ചീഫ് അനലിസ്റ്റ് കസുഹിക്കോ സൈറ്റോ നിരീക്ഷിക്കുന്നു.

ഓഗസ്റ്റ് 12 ന് അവസാനിച്ച ആഴ്ചയില്‍ യു.എസ് ക്രൂഡ് സ്‌റ്റോക്കുകളില്‍ ഏകദേശം 448,000 ബാരലിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഗ്യാസോലിന്‍ കരുതല്‍ ശേഖരം ഏകദേശം 4.5 ദശലക്ഷം ബാരലും ഡിസ്റ്റിലേറ്റ് സ്‌റ്റോക്കുകള്‍ ഏതാണ്ട് 759,000 ബാരലും ഇടിവ്‌ രേഖപ്പെടുത്തി. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

റോയിട്ടേഴ്‌സ് പോള്‍ പ്രകാരം ക്രൂഡ് ഇന്‍വെന്ററികള്‍ കഴിഞ്ഞയാഴ്ച ഏകദേശം 300,000 ബാരലും പെട്രോള്‍ സ്‌റ്റോക്കുകള്‍ 1.1 ദശലക്ഷം ബാരലും കുറവ് നേരിട്ടു.

X
Top