നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ബുധനാഴ്ച നേട്ടം സ്വന്തമാക്കിയ എണ്ണവില വ്യാഴാഴ്ചയിലെ ആദ്യ സെഷനില്‍ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് അവധി വില 18 സെന്റ് അഥവാ 0.32 ശതമാനവും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.2 ശതമാനവും താഴ്ച്ച വരിച്ചു. ഇരു സൂചികകളും യഥാക്രം ബാരലിന് 97.22 ഡോളര്‍, 91.71 ഡോളര്‍ എന്നീ നിലകളിലാണുള്ളത്.

വിതരണം ശക്തിപ്പെട്ടതും ഡിമാന്റ് കുറഞ്ഞതുമാണ് വില താഴ്ത്തിയത്. വിതരണ കമ്മിയ്ക്കും മാന്ദ്യഭീതിയ്ക്കുമിടയില്‍ പെട്ട് എണ്ണവില അസ്ഥിരമാവുകയാണ്. വിപണിയുടെ ദിശ മനസ്സിലാക്കുന്നതില്‍ വിദഗ്ധര്‍ പരാജയപ്പെടുന്നു.

ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് യു.എസ് കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.5.5 മില്ല്യണ്‍ ബാരലായാണ് കരുതല്‍ ശേഖരം ഉയര്‍ന്നത്. ഇത് ഏതാനും ആഴ്ചകളിലെ ഉയരമാണ്.

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബാരലിന് ഏകദേശം 70-80 ഡോളറാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതും നേട്ടം തരുന്നതുമായി വിലനിലവാരം.

X
Top