റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂഡല്‍ഹി: ഇറാനെ ക്രൂഡ് വിതരണത്തിന് അനുവദിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണ വില കുത്തനെ ഇടിഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചറുകള്‍(ഡബ്ല്യുടിഐ) 1% കുറഞ്ഞ് ബാരലിന് 89.39 ഡോളറിലെത്തി. ബ്രെന്റ് ഓയില്‍ അവധി വില ബാരലിന് 0.5% ഇടിഞ്ഞ് 95.59 ഡോളറിലാണുള്ളത്.

ഇറാന്‍ ന്യൂക്ലിയര്‍ കരാര്‍ വാരാന്ത്യത്തില്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത ഖത്തര്‍ ന്യൂസ് ഓര്‍ഗനൈസേഷന്‍ അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ നീക്കം ചെയ്യണമെന്ന ആവശ്യം ഇറാന്‍ പിന്‍വലിച്ചതോടെയാണ് കരാറിന് കളമൊരുങ്ങിയത്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ 17 ഇറാനിയന്‍ ബാങ്കുകള്‍ക്കും 150 സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഉപരോധം പിന്‍വലിക്കപ്പെടും.

ഇതോടെ നാല് മാസത്തിനുള്ളില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും. എന്നാല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങള്‍ ഇതോടെ ഉത്പാദനം കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന ആശങ്കകള്‍ കാരണം എണ്ണവില കഴിഞ്ഞ മാസങ്ങളില്‍ ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയിരുന്നു. പ്രധാന ഇറക്കുമതിക്കാരായ ചൈന സാമ്പത്തിക ഞെരുക്കത്തിന്റെ സൂചനകള്‍ കാണിച്ചതും വിലയെ ബാധിച്ചു. മാന്ദ്യഭീതി ഡിമാന്‍ഡ് കുറയ്ക്കുന്നതാണ് വിലയെ ബാധിക്കുന്നത്.

X
Top