ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

പുതിയ ടെലികോം നിയമങ്ങള്‍ ജനുവരി മുതല്‍

ന്യൂഡൽഹി: ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും, മേഖലയിലെ ചൂക്ഷണവും തടയുന്നതിനുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററായ ട്രായ് ഇടയ്ക്കിടെ വിപണികളില്‍ ഇടപെടാറുണ്ട്.

ഇതിന്റെ ഭാഗമായി 2025 ജനുവരി ഒന്നു മുതല്‍ ടെലികോം നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎ്‌സ്എന്‍എല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരെയും പുതിയ ഭേദഗതി ബാധിക്കുമെന്ന് ഉറപ്പാണ്.

ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിന് കീഴില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത പുതിയ റൈറ്റ് ഓഫ് വേ (ആര്‍ഒഡബ്ല്യു- റോ) നിയമങ്ങളാണു പ്രധാനം.

രാജ്യത്തുടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും, ടെലികോം ടവറുകളും സ്ഥാപിക്കുന്നത് ലളിതമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോള്‍ ഡ്രോപ്പ്, കുറഞ്ഞ നെറ്റ്‌വര്‍ക്ക് പരാതികള്‍ വ്യാപകമായതോടെയാണ് പുതിയ നിര്‍ദേശങ്ങളുമായി റെഗുലേറ്റര്‍ രംഗത്തെത്തിയത്.

ഈ നിയമങ്ങള്‍ വഴി ഒരു ഏകീകൃത നയമാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നത്. വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ സംസ്ഥാന അധികാരികളോട് DoT സെക്രട്ടറി നീരജ് മിത്തല്‍ ആവശ്യപ്പെട്ടു.

ഏകീകൃത റോ നിയമങ്ങള്‍ ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും, ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വിന്യാസത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പൊതു- സ്വകാര്യ ആസ്തികളില്‍ മൊബൈല്‍ ടവറുകളും, ടെലികോം ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റോ നിയമങ്ങള്‍ വ്യക്തമാക്കുന്നു. പൊതു സുരക്ഷ, സുതാര്യത, പ്രോപ്പര്‍ട്ടി ഉടമകളും ടെലികോം ഓപ്പറേറ്റര്‍മാരും തമ്മിലുള്ള കാര്യക്ഷമമായ ഏകോപനത്തിന്റെ ആവശ്യകത എന്നിവ ഇതില്‍ കൃത്യമായി നിഷ്‌കര്‍ഷിക്കുന്നു.

പുതിയ നിയമങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് മാര്‍ഗത്തില്‍ ആയിരിക്കും. അതിനാല്‍ തന്നെ വേഗയേമറിയതും, സുതാര്യവുമായ അംഗീകാര സംവിധാനം സാധ്യമാകും.

നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിയമങ്ങളാണുള്ളത്. അതിനാല്‍ തന്നെ പലപ്പോഴും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനികളുടെ ഇടപാടുകളെ സാരമായി ബാധിക്കപ്പെടുന്നു. ഇതില്‍ ടെലികോം കമ്പനികള്‍ മുമ്പ് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.

വിഷയത്തില്‍ ഒരു ഏകീകൃത സ്വഭാവം കൈവരുന്നത് നേട്ടമാകും. നിലവിലെ വിപനണികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ടെലികോം ദാതാക്കളുടെ സുഗമമായ വിപുലീകരണം പ്രോത്സാഹിപ്പിക്കാനും പുതിയ ഏകീകൃത നിയമങ്ങള്‍ ലക്ഷ്യ േവയ്ക്കുന്നു.

പുതിയ നിയമങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിനു മികച്ച പിന്തുണ നല്‍കുന്നു. അതിനാല്‍ തന്നെ ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നിവയുടെ പ്രവര്‍ത്തന വേഗം വര്‍ധിക്കും.

കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലും, ഇന്ത്യയുടെ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പ് വര്‍ധിപ്പിക്കുന്നതിലും നീക്കം ഒരു സുപ്രധാന ചുവടുവയ്പ്പായി കാണുന്നു.

X
Top