ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

സുരക്ഷാ പിഴവുകളെക്കുറിച്ചു കൂടുതല്‍ ആരോപണം ഉയര്‍ന്നതോടെ ബോയിങ്‌ കുരുക്കില്‍

വാഷിങ്‌ടണ്‍: സുരക്ഷാ പിഴവുകളെക്കുറിച്ചു കൂടുതല്‍ പരാതി ഉയര്‍ന്നതോടെ ബോയിങ്‌ കുരുക്കില്‍. കമ്പനിയുടെ വൈഡ്‌ ബോഡി 787 ഡ്രീംലൈനറിന്റെയും 777 ജെറ്റുകളുടെയും രൂപകല്‍പനയില്‍ ഘടനാപരമായ പിഴവുകളുണ്ടെന്നാണ്‌ ആരോപണം.

ബോയിങ്ങില്‍ 10 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച സാം സാലെഹോറാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌.

787 ഡ്രീംലൈനറിന്റെ നിര്‍മാണത്തില്‍ ബോയിങ്‌ കുറുക്കുവഴി സ്വീകരിച്ചെന്നാണു പ്രധാന ആരോപണം. 777ലും സുരക്ഷാ പ്രശ്‌നങ്ങളുണ്ട്‌. ആശങ്കകള്‍ ബോയിങ്‌ മാനേജ്‌മെന്റിനെ അറിയിച്ചതായി അദ്ദേഹം വ്യക്‌തമാക്കി.

എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം വിമാനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ വിപണിയിലെത്തിക്കാനാണു കമ്പനി ശ്രമിച്ചതത്രേ.

തിരിച്ചറിഞ്ഞ എന്‍ജിനീയറിങ്‌ പ്രശ്‌നങ്ങള്‍ ബോയിങ്‌ 787, 777 വിമാനങ്ങളുടെ ഘടനാപരമായ സമഗ്രതയെ ബാധിക്കുന്നുണ്ട്‌. തിരുത്തിയില്ലെങ്കില്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ ആരോപണം.

ആരോപണങ്ങളില്‍ അനേ്വഷണം നടത്തുകയാണെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌.എ.എ) സ്‌ഥിരീകരിച്ചു. ആരോപണങ്ങളെക്കുറിച്ചു വിശദീകരണം നല്‍കാന്‍ ബോയിങ്‌ സിഇഒ ഡേവിഡ്‌ കാല്‍ഹൂണിനോട്‌ അടുത്തയാഴ്‌ച ഹാജരാകാന്‍ യു.എസ്‌. സെനറ്റ്‌ ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

777 വിമാനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൃത്യതയില്ലാത്തതാണെന്നു ബോയിങ്‌ പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയില്‍ ബോയിങ്‌ 737 മാക്‌സിന്റെ ഡോര്‍ പാനല്‍ യാത്രയുടെ മധ്യത്തില്‍ പൊട്ടിത്തെറിച്ചത്‌ വിവാദമായിരുന്നു. സംഭവത്തിന്‌ ശേഷം സുരക്ഷാ നിലവാരത്തെക്കുറിച്ചും പരാതല ഉയര്‍ന്നിരുന്നു.

യു.എസ്‌. നഗരമായ ഡെന്‍വറില്‍ പറന്നുയര്‍ന്നതിന്‌ തൊട്ടുപിന്നാലെ ബോയിങ്‌ വിമാനത്തില്‍ നിന്ന്‌ എന്‍ജിന്‍ കവര്‍ വീണ സംഭവം ഉള്‍പ്പെടെ രാജ്യാന്തര ചര്‍ച്ചയായിരുന്നു.

X
Top