ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യരാജ്യത്തെ ടെലികോം നിരക്കുകൾ 15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി കേരളംഅമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍സ്വർണവില: നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്ന് ധനമന്ത്രി

കിന്‍ഫ്രയ്ക്ക് ആയിരം കോടി വരെ വായ്പ എടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയില്‍ വായ്പയെടുക്കാന്‍ കിന്‍ഫ്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കിന്‍ഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതല്‍ 1000 കോടി രൂപവരെ കിന്‍ഫ്രയ്ക്ക് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് ധാരാളം പേര്‍ വ്യവസായനിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. ഭൂമിയുടെ ലഭ്യത പലയിടത്തും പ്രശ്നമാണ്. എന്നാല്‍ നിരവധി കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഫാക്ട്, എച്ച്എംടി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ സ്ഥലം കാടുപിടിച്ച് വനമായിക്കൊണ്ടിരിക്കുന്നു. ഇത്തരം സ്ഥലങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയാല്‍ അവയെല്ലാം കാര്യക്ഷമമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. വ്യവസായം തുടങ്ങുന്നതിനായി കിന്‍ഫ്രയില്‍നിന്ന് ഭൂമി ഏറ്റെടുത്തശേഷം വര്‍ഷങ്ങളായി വെറുതേ ഇട്ടിരിക്കുന്ന ഭൂമിയില്‍ എത്രയും പെട്ടെന്ന് സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു.

കിന്‍ഫ്രയുടെ ആസ്ഥാനമന്ദിരം ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുമ്പോള്‍ ലോക വ്യവസായ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും കമ്പനികളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അതതുസമയംതന്നെ അറിയാനുള്ള സൗകര്യം അവിടെ ഉണ്ടായിരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

രൂപീകൃതമായി 33 വർഷത്തിനുശേഷം ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി. 2022ല്‍ പാര്‍ക്കില്‍ ടാറ്റ എല്‍ക്സിക്ക് രണ്ടുലക്ഷത്തിലധികം വിസ്തീര്‍ണമുള്ള കെട്ടിടം കൈമാറിയിരുന്നു.

അന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് സമീപത്തുതന്നെ 1,77,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്ലഗ് ആൻഡ് പ്ലേ ക്യാംപസ് മാതൃകയിൽ പുതിയ ഐ.ടി കെട്ടിടം നിര്‍മിച്ച് ടാറ്റ എൽക്‌സിക്ക് ഇപ്പോള്‍ കൈമാറുന്നത്.

X
Top